ആദ്യമെ അബല പിന്നെ ഗര്‍ഭിണിയും : ചെറി സോളാര്‍

       ജനാധിപത്യ രാഷ്ട്രമായതിനാല്‍ നമ്മുടെ നാട്ടില്‍ ഏതു വിഷയത്തിനും അഭിപ്രായം സര്‍വ സാദാരണമാണ്. അത് പോലെത്തന്നെ സ്കൂള്‍ കലണ്ടര്‍ മാറ്റത്തിലും അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികം മാത്രം . പക്ഷെ ഇന്ന് ഏതൊരു വിഷയവും വിവാദമാക്കുകയെന്നത് കേരളത്തിന്റെ പ്രത്യേകതയായിക്കാണുന്നു. വിഷയം പ്രാദേശികമോ, ദേശീയമോ, അന്തര്‍ ദേശീയമോ ആയിക്കൊള്ളട്ടെ വിവാദങ്ങളുണ്ടാക്കുന്നതിന്നു പകരം ആരോഗ്യകരമായ ചര്‍ച്ച ചെയ്യുന്നതെല്ലെ സമൂഹത്തിന് അഭികാമ്യം..? മോങ്ങം സ്കൂള്‍ കലണ്ടര്‍ വിഷയത്തെക്കുറിച്ച് വായിക്കാനിടയായി. ചര്‍ച്ചക്ക് പകരം ബാലിശമായ കാര്യങ്ങള്‍ നിരത്തി പരസ്പരം പോരടിക്കുന്നതിന്ന രീതിക്കു പകരം തങ്ങളുടെ കഴിവും സമയവും പുതു തലമുറയുടെ വിദ്ധ്യാഭ്യാസ പുരോഗതിക്കു വേണ്ടി ഉപയോഗപ്പെടുത്താന്‍ ഫലപ്രധമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമാണ് ഉരിയാടേണ്ടത്.  
   ബഹുമാന്യനായ പി.ടി.എ പ്രസിഡന്റ് തന്റെ വാര്‍ത്താക്കുറിപ്പില്‍ നിരത്തിയ ന്യായവാദങ്ങള്‍  പ്രത്യക്ഷത്തില്‍ വളരെ ന്യായവും യുക്തവുമായി തോന്നമെങ്കിലും ബഹുമാന്യനായ പി.ടി.എ ഭാരവാഹികളോ, എതിര്‍ക്കുന്നവര്‍ എന്ന് പി.ടി.എ പ്രസിഡന്റ് ആരോപിക്കുന്ന വിദ്ധ്യാര്‍ത്ഥി സംഘടനയോ എതിര്‍പ്പുമായി വന്ന സഹോദരന്‍  അബൂബക്കര്‍ സി.ടിയോ അതിലടങ്ങിയിരിക്കുന്ന ഹിഡന്‍ അജണ്ടയെക്കുറിച്ചോ വിഷയത്തെക്കുറിച്ചുണ്ടാവേണ്ട ഗൌരവകരമായ കാര്യങ്ങള്‍ ഒരാവേഷത്തിന്റെ പുറത്ത് മറന്നു പോവുകയാണെന്നു തോന്നിപ്പോകുന്നു. വിദ്ദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച നേരിടാന്‍ സ്കൂള കലണ്ടര്‍ മാറ്റം ഒരു ഒറ്റമൂലിയല്ലെന്നുള്ള കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മത ന്യൂനപക്ഷങ്ങളുടെ പേരില്‍ നേടിയെടുത്ത സ്കൂള്‍ ഒരുകാലത്ത് സമുദായത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടിയുള്ള കേന്ദ്രങ്ങളാകുമെന്ന പ്രതീക്ഷകളോടെ ഓത്തു പള്ളികള്‍ പരിവര്‍ത്തനം നടത്തി സ്കൂളുകളാക്കിയ നമ്മുടെ കാരണവന്മാര്‍ ആ കാലഘട്ടത്തിലും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. സമുദായ സ്നേഹികളായിരുന്ന നമ്മുടെ മണ്മറഞ്ഞ കാരണവന്‍മാരുടെ പിന്‍‌ഗാമികള്‍ വഴിവിട്ട ധനാഗമന മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്തുവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വിദ്ധ്യാഭ്യാസ തകര്‍ച്ച ആരോപിച്ചവരുടെ മടിശീലയുടെ കനം നോക്കിയുള്ള അദ്ധ്യാപന നിയമനം ആരംഭിച്ചപ്പോള്‍ ഗുണമേന്മയുള്ള അദ്ധ്യാപകരും നമുക്ക് നഷ്ടപ്പെട്ടു. ഗുരു ശിഷ്യ ബന്ധവും പുതിയ തലത്തിലേക്കു മാറിത്തുടങ്ങി.  
          സാ‍മ്പത്തിക ഭദ്രതയില്ലാതിരുന്ന കാലത്ത് സമുദായ പുരോഗതിക്കു വേണ്ടി ഗവണ്മെന്റുകള്‍ ആവുന്നത് സഹായിക്കുകയും ചെയ്തപ്പോള്‍ ഭൌതിക സൌകര്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ നമ്മള്‍ കാ‍ലങ്ങള്‍ മാറിയിട്ടും മാറാതെ കിടക്കുന്ന നമ്മുടെ ചില ശീലങ്ങള്‍ നമ്മുടെ വിശ്വാസ ആചാരങ്ങള്‍ കൂടിയായപ്പോള്‍ ആദ്യമെ അബല പിന്നെ ഗര്‍ഭിണി കൂടിയായാലൊ എന്നപോലെ സങ്കുചിത - സംഘടന ചന്തകള്‍ക്കനുസരിച്ച് കുറച്ച് വിദ്ധ്യാഭ്യാസ കെട്ടിടങ്ങള്‍ കൂടിയുണ്ടാവുകയും ചെയ്തുവെന്നതാണ് സത്യം. വേണ്ടത്ര ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലോ സ്ഥിരമായി യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കാനോ സാമ്പത്തിക നഷ്ടം വഹിച്ച് സമുദായ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തെയ്യാറുള്ള സംഘടനാ നേത്രുത്വമോ നമുക്കില്ലാതെ പോയി. അങ്ങിനെ അറിഞ്ഞോ അറിയാതെയോ സമുദായ സംഘടനകളുടെ കീഴിലുള്ള സ്ഥാപനങ്ങളും ജനറല്‍ കലണ്ടറിന് കീഴില്‍ അഭയം തേടിയപ്പോള്‍ ഇരിക്കും കൊമ്പാണ് മുറിക്കുന്നതെന്ന് ആരും നിനച്ചിരിക്കില്ല. അതു കൊണ്ട് തന്നെയാണ് മുമ്പാരോ പറഞ്ഞപോലെ ഒരാള്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലുവിരലുകള്‍ നമുക്ക് നേരെത്തന്നെയാണ് ചൂണ്ടുന്നത്. മാന്യരായ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ മോങ്ങം സ്കൂള്‍ കലണ്ടര്‍ മാറ്റത്തിന് നേരെയുള്ള ധീരമായ തീരുമാനം ശ്ലാഘനീയം തന്നെ. എങ്കിലും ഒരു വിഷയത്തെക്കുറിച്ച് എന്തെങ്കിലും നിലപാട് എടുക്കുമ്പോള്‍ പ്രത്യേകിച്ചും സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാവുമ്പോള്‍ പ്രത്യേകിച്ചും ഒരു സമുദായ താല്പര്യത്തില്‍ ഊന്നിയ സംഘടന കൂടിയാവുമ്പോള്‍ സങ്കുചിത അതിര്‍വരമ്പുകള്‍ നോക്കാതെ ഒരെ മാനദണ്ഡത്തിലായിരിക്കണം സമര പരിപാടികള്‍. 
         ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രവാസ ജീവിതം സമ്മാനിച്ച അലച്ചിലുകളും അല്പം സമുദായ സ്നേഹികളുടെ പ്രയത്നങ്ങളും ഒത്തൊരുമിച്ചപ്പോള്‍ മലബാര്‍ മാപ്പിളമാരുടെ സാമ്പത്തിക സ്ഥിതിയില്‍ വന്ന മാറ്റം അവരുടെ ജീവിത രീതികളെ കുറെശെയായി സ്വാധീനിക്കാന്‍ തുടങ്ങിയതോടെ മലബാറിലെ മാപ്പിളമാരും ഏറനാടന്‍ മാപ്പിള മക്കളും എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുമായി മാറുന്നത് കണ്ട് ചിലര്‍ക്ക് വിറളിയെടുത്തു തുടങ്ങിയിരിക്കുന്ന സത്യം നാം മനസ്സിലാക്കണം. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ വാക്കുകള്‍ അറം പറ്റിയപോലെ ചത്ത കുതിരയല്ല ഉറങ്ങിക്കിടക്കുന്ന സിംഹങ്ങള്‍ കുംഭകര്‍ണ്ണന്റെ നിദ്രയിലാണ്ടു കിടക്കുകയാണെന്നു തോന്നിപ്പോകുന്നു. ഉണ്ടായ പുരോഗതിയില്‍ ഊറ്റം കൊണ്ടും അതെല്ലാം ഞമ്മന്റെ കണക്കീലെഴുതാനും മത്സരിക്കുകയാണ് സമുദായ സംഘടനകള്‍. മറിച്ച് നമുക്കിനിയും ഒരുപാട് സഞ്ചരിക്കുവാനുണ്ടെന്ന വസ്ഥുത നാം മറന്നു കളയുന്നു. നമ്മുടെ കുട്ടി ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും നടന്നു നീങ്ങുമ്പോള്‍ മറ്റുള്ളവര്‍ ഭഹുദൂരം അതിവേഗം യാത്ര തുടരുകയാണ്. നിയമ നിര്‍മാണം നടത്തൂന്നവരുടെ ഹിഡന്‍ അജണ്ട പൊളിച്ച് മാറ്റണമെങ്കില്‍ നമുക്കും വേണ്ടെ കുറച്ച് ഐ.എ.എസ് , ഐ.പി.എസുകള്‍ കുറഞ്ഞ പക്ഷം അണ്ടര്‍ സെക്രട്ടറിമരെങ്കിലും...? മെല്ലെത്തിന്നാല്‍ മുള്ളും തിന്നാമെന്ന ആ പത പ്രയോഗവല്‍ക്കരിച്ച് കൊണ്ട് തനതായ മുസ്ലിം സാംസ്കാരിക പാരമ്പര്യം ഓരോന്നായി തകര്‍ത്തെറിയുന്നത് സമുദായ നേത്രുത്വമോ, പണ്ഡിതരോ കാണാതെ പോവുകയാണോ..........? അതോ കണ്ടിട്ടും.... മുട്ടുക ഇല്ലാത്തവന്‍ ചെറുവിരലില്ലാത്തവനെക്കുറിച്ചെന്തു പറയാനാണെല്ലേ...........? ഉദാഹരണത്തിന് വിവാഹ രജിസ്ട്രേഷനെ ക്കുറിച്ചൊന്നാലോചിച്ച് നോക്കൂ. ആരോഗ്യ കാരണങ്ങള്‍ മുന്‍ നിര്‍ത്തി സ്കൂള്‍ കലണ്ടര്‍ മാറ്റം കാല ക്രമേണ വെള്ളീയാഴ്ച്ച അവധിയിലും തിരുത്തലുകള്‍ ഉണ്ടാകുമെന്നാണ് സത്യം. അതിന് രണ്ട് കിലോമീറ്റര്‍ അകലത്തിലുള്ള സ്കൂള്‍ എടുത്ത് പരിശോധിച്ചാല്‍ ബോധ്യമാകും. എന്തിനേറെ പറയുന്നു നമ്മുടെ കേരളത്തിലെ ഇക്കഴിഞ്ഞ പ്രധാന ചര്‍ച്ച തന്നെ സമുദായ സന്തുലിതാവസ്ഥയെക്കുറിച്ചായിരുന്നല്ലോ. സമുദായ പാര്‍ട്ടിയുടെ അവകാശങ്ങള്‍ ഒന്ന് കര്‍ക്കശമായി ചോദിച്ചപ്പോള്‍ മഹാനായ സി.എച്ച് എം കോയയുടെ വാക്കുകള്‍ ഓര്‍ത്തു പോവുകയാണ് കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുകള്‍ വരെ ഒരുമിച്ച് ആടിയില്ലേ............? ചിന്തിക്കുക സമുദായത്തെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കുന്നതില്‍ ആരെല്ലാം പങ്കാളികളാവണം. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment