ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു


ജിദ്ദ: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മോങ്ങം നിവാസികളുടെ കൂട്ടായ്‌മയായ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി പതിനൊന്നാം വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വ്യാഴാഴ്ച്ച രാത്രി ശറഫിയ്യ ഇം‌പാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജിദ്ദക്കകത്തും പുറത്തും നിന്ന് നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ പതിനൊന്ന്
വര്‍ഷത്തോളമായി മോങ്ങത്തെ നിര്‍ധന ജന വിഭാഗത്തിനു ജാതി മത കക്ഷി രാഷ്‌ട്രീയ ഭേതമന്യേ പ്രയാസ ഘട്ടങ്ങളില്‍ സഹായമെത്തിക്കുന്ന ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി ജിദ്ദയിലെ അറിയപെടുന്ന പ്രവാസി റിലീഫ് കൂട്ടായ്‌മയില്‍ ഒന്നാണ്.
കര്‍ണപുടങ്ങളെ ആവേശം കൊള്ളിച്ച് മോങ്ങത്തെ യുവ ഹാഫിള് ജിദ്ദയിലെ അനീക്കസ് മസ്ജിദ് ഇമാം സി.കെ.ഫൈസലിന്റെ വിശുദ്ധ ഖുര്‍‌ആന്‍ പാരാണയത്തോടെയാണ് പരിപാടികള്‍ക്ക് സമാരഭം കുറിച്ചത്. തുടര്‍ന്ന് ജോയിന്റ് സെക്രടറി സി.ടി.അലവി ക്കുട്ടി സ്വാഗതം പറഞ്ഞു. വിവിധ തലങ്ങളില്‍ പ്രയാസപെടുന്നവരുള്ള നമ്മുടെ നാട്ടില്‍
ഒരു നേരത്തെ മരുന്നിന് പോലും വകയില്ലാത്തവര്‍ ഉണ്ടെന്നും അതിനാല്‍ മോങ്ങത്തെ എല്ലാപ്രവാസികളും ഈ റിലീഫ് പ്രവര്‍ത്തന മേഖലയില്‍ സജീവമായി സഹകരിക്കണമെന്നും സി.ടി.അലവിക്കുട്ടി അഭ്യര്‍ത്ഥിച്ചു.

പ്രസിഡന്റ് അലവിഹാജി കോഴിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗം ആര്‍ എസ് സി മുന്‍ സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാനും മൊങ്ങം പള്ളി ദര്‍സിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ പ്രമുഖ വാഗ്മി സംഷുദ്ധീന്‍ നിസാമി കാരക്കുന്ന് ഉല്‍ഘാടനം ചെയ്‌തു.
മലീ‍മസമായ വര്‍ത്തമാന കാലങ്ങളില്‍ മക്കള്‍ ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് അകലുന്നതിനെ അതീവ ജാഗ്രതയോടെ
രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തണമെന്ന് ഉദാഹരണ സഹിതം നിസാമി സദസ്സിനെ ഉണര്‍ത്തി. വിശ്വാസികള്‍ക്ക് നിത്യജീവിതത്തിലെ സദുദ്ധേശത്തോടു കൂടിയുള്ള ഓരോ കര്‍മങ്ങളും പ്രതിഫലാര്‍ഹമാണെന്നും, വ്യക്തി ജീവിതം ശുദ്ധീകരിച്ച് സൃഷ്‌ടാവുമായി കൂടുതല്‍ അടുക്കാന്‍ വിശ്വാസികള്‍ തയ്യാറവണമെന്നും
അദ്ധേഹം ഉണര്‍ത്തി.

നാട്ടില്‍ നിന്നു സന്ദര്‍ശനാര്‍ഥം ജിദ്ദയില്‍ എത്തിയ മോങ്ങത്തെ പൗര പ്രമുഖന്‍ റിട്ടേര്‍ഡ് ജോയിന്റ് ആര്‍ ടി ഒ കിളിക്കോട്ട് ബി.ബാപ്പുട്ടിയും, ബാല്യകാല സ്‌മരണകള്‍ മോങ്ങത്ത് ചിതറി കിടക്കുന്ന ജന്മം കൊണ്ട് മോങ്ങത്ത്കാരനായ ജിദ്ദയിലെ പൊതു പ്രവര്‍ത്തന രംഗങ്ങളിലെ സജീവ സാനിദ്ധ്യമായ നിസാമുദ്ധീന്‍ ചാലിതൊടിയും നാടിന്റെ കൂട്ടായ്‌മക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

വൈസ് പ്രസിഡന്റ് ബി.സകീര്‍ ഹുസൈന്‍ എന്ന നാണി വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌ത്രീ ധനം എന്ന നീരാളി പിടുത്തത്തില്‍ ഞെരിഞ്ഞമര്‍ന്ന് പെണ്‍‌മക്കളെ വിവാഹം കഴിച്ചയക്കാന്‍ പ്രയാസപെടുന്നവര്‍ക്ക് വിവാഹ ധന സഹായവും, മാരകമായ അസുഖങ്ങള്‍ പിടിപെട്ടിട്ടും സാമ്പത്തിക പ്രയാസം മൂലം ചികിത്സക്ക് വഴികാണാതെ വിശമിക്കുന്നവര്‍ക്ക് സ്വാന്തനത്തിന്റെ തലോടലുമായി എത്തിക്കുന്ന ചികിത്സാ‍ സഹായവും, അന്തിയുറങ്ങാന്‍ ഒരു മേല്‍ക്കൂര സ്വപ്നം കാണുന്ന കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണ സഹായവും, നാട്ടിലെ അഗതികള്‍ അനാഥകള്‍ വിധവകള്‍ വയോധികര്‍ രോഗികള്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രയാസപെടുന്നവര്‍ക്ക് നല്‍കുന്ന റമദാന്‍ റിലീഫ് ഫണ്ടും, കുടുംബനാഥന്റെ മരണം മൂലം ജീവിതം വഴിമുട്ടുന്ന കുടുംബത്തിന് പ്രതേക കുടുംബ സഹായ ഫണ്ടുകള്‍ സമാഹരിച്ച് ഹലാലായ ബിസിനസ്സില്‍ ഇറക്കി അതിന്റെ ലാഭ വിഹിതം കൊണ്ട് കുടുംബത്തിനു ജീവിക്കാനുള്ള സംവിധാനം ഒരുക്കി കൊടുക്കുന്നതു തുടങ്ങി ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി നടത്തുന്ന വിവിധ റിലീഫ് പ്രവര്‍ത്തനങ്ങളെ ബി.നാണി തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി വരച്ച് കാണിച്ചു.


ജിദ്ദക്ക്പുറമെ മക്ക, മദീന, ത്വായിഫ്, ജീസാന്‍ ,അബ്‌ഹ,ബാരിക്ക്, ബിര്‍ക്ക്, ധര്‍ബ്ബ്, നജ്‌റാന്‍ , മഹായില്‍ ,ഖമീസ് മുശൈത്ത്, തബൂക്ക് തുടങ്ങി സൗദിയുടെ വിവിധ മേഖലകളില്‍ ഒറ്റപെട്ട് പ്രവാസ ജീവിതം നയിക്കുന്ന മോങ്ങത്തുകാര്‍ പോലും കോ‌-ഓഡിനേറ്റര്‍മാര്‍ മുഖാന്തിരം ജിദ്ദ കമ്മിറ്റിയുമായി സഹകരിച്ചു വരുമ്പോള്‍ തലസ്ഥാന നഗരിയായ റിയാദില്‍ പി.പി.സൈതലവി പ്രസിഡന്റും സി.കെ.അബ്ദുറസാഖ് എന്ന ചെറിയാവ സെക്രടറിയും സി.കെ.മുഹമ്മദലി എന്ന കുഞ്ഞാപ്പു ട്രഷററുംസി.കെ.ബാപ്പുട്ടി കണ്‍‌വീനറുമായി ഒരു കമ്മിറ്റി രൂപീകരിച്ചു റിയാദിലെ മുഴുവന്‍ മോങ്ങത്തുകാരും ജിദ്ദാ കേന്ദ്ര കമ്മിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സെക്രടറി അബ്ദുറഹ്‌മാന്‍ ഹാജി വാര്‍ഷിക വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് ലക്ഷത്തി തൊന്നൂറ്റി ആറായിരം (6,96,000) രൂപയും 2000 മുതല്‍ 2010 വരെയുള്ള കാലഘട്ടങ്ങളില്‍ മൊത്തം നാല്‍‌പ്പത്തിമൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അഞ്ഞൂറ് (43,70,500) രൂപ ചിലവഴിച്ചതായും യോഗം അംഗീകരിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.

തുടര്‍ന്ന് നടന്ന നയ രൂപീകരണ ചര്‍ച്ചയില്‍ മഹല്ല് കമ്മിറ്റിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാതലായ മാറ്റങ്ങള്‍ക്ക് തുടക്കമിറ്റുന്ന തീരുമാനങ്ങള്‍ കൈകൊണ്ടു. വിവാഹ ധന സഹായം അനാഥകള്‍ക്ക് മാത്രം പരിമിതപെടുത്താനും ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കും മഹല്ല് കമ്മിറ്റിയുടെ സഹായം അവശ്യഘട്ടങ്ങളില്‍ ലഭ്യമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. പ്രവാസ ജീവിതത്തിനിടെ കിഡ്നി രോഗം ബാധിച്ച് നാട്ടില്‍ മരണപെട്ട സി.ടി.അബ്ബാസിന്റെ വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍‌മക്കളടക്കം മൂന്ന് പെണ്‍കുട്ടികളും രണ്ട് ചെറിയ ആണ്‍‌കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണത്തിനു വേണ്ടി കുടുംബ സഹായ ഫണ്ട് രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

കബീര്‍ ചേങ്ങോടന്‍ , ഹുസൈന്‍ കുഞ്ഞു ചക്കുംപുറം, പി.പി.മുഹമ്മദലി എന്ന ചെറിയാപ്പു, സി.കെ.കുട്ട്യാപ്പു, അബ്‌ദുറഹ്‌മാന്‍ സി.കെ, ജാഫര്‍ കോടിതൊടിക, എ.കെ.അഷ്‌റഫ്, കരീം ചെരിക്കകാട്, സി.കെ ഹംസ, യൂനുസ് പാണാളി, അല്ലിപ്ര അലവി ഹാജി, ബി.ബഷീര്‍ ബാബു, അലവി മണ്ണാത്തി കല്ലില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.അലവിഹാജി, അബ്‌ദുറഹ്‌മാന്‍ അല്‍ മജാല്‍ , സി.ടി.അലവി കുട്ടി എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു.


നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും പുതിയ ഭാരവാഹികളായി കോഴിപറമ്പില്‍ അലവിഹാജി പ്രസിഡന്റും അബ്‌ദുറഹ്‌മാന്‍ അല്‍ മജാല്‍ സെക്രടറിയും സി.കെ ബീരാന്‍ ഹുസൈന്‍ എന്ന നാണി ട്രഷററുമായി വീണ്ടും ഐക്യഖണ്ഡേനെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളെ തീരുമാനിക്കാന്‍ പ്രസിഡന്റിനെ ചുമതല പെടുത്തി. തുടര്‍ന്ന് സെക്രട്രറി നന്ദി രേഖപെടുത്തിയതോടെ ജനറല്‍ ബോഡിയുടെ ആദ്യഘട്ടം അവസാനിച്ചു.

തുടര്‍ന്ന് നടന്ന കുട്ടികളുടെ കലാവിരുന്നില്‍ മോങ്ങത്തെ പിഞ്ചോമനകളായ നീനു, അല്‍ഫാസ്, ഷഹബാന്‍ , ആയിശ നഹീം, ഹിബ ഷഫ്‌രി, അബീ സമീഹ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ മക്ക കോ-ഓര്‍ഡിനേറ്റര്‍ കാരപഞ്ചീരി മൂസ, അബ്‌ദുറഹ്‌മാന്‍ മുസ്ലിയാരകത്ത്, അബ്ബാസ് മുസ്‌ലിയാരങ്ങാടി, അല്ലിപ്ര അലവി ഹാജി,“എന്റെ മോങ്ങം ന്യൂസ് ബോക്സ്” ചെയര്‍മാന്‍ ബി.ബഷീര്‍ ബാബു, അസോസിയേറ്റ് എഡിറ്റര്‍ സി.കെ.എ.റഹ്‌മാന്‍ എന്നിവര്‍ വിതരണം ചെയ്‌തു.

വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ അര്‍ദ്ധ രാത്രി പന്ത്രണ്ടരയോടെ എല്ലാ മോങ്ങം പ്രവാസികളും പിരിഞ്ഞു. നാടിന്റെ സ്‌പന്ദനങ്ങളും നൊമ്പരങ്ങളുമായി ഇനിയും ഒന്നിക്കാമെന്ന പതീക്ഷയോടെ...

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment