Showing posts with label വിശേഷ വാര്‍ത്തകള്‍. Show all posts
Showing posts with label വിശേഷ വാര്‍ത്തകള്‍. Show all posts

മോങ്ങം സ്കൂളിൽ ഒരുക്കം തുടക്കമായി

             മോങ്ങം: കുട്ടികളുടെ വിദ്ധ്യഭ്യാസ അഭിവൃദ്ധിക്കുതകുന്ന വിവിധ പ്രവർത്തനങ്ങളാണ് മോങ്ങം സ്കൂളിൽ പി.ടി.എ നടപ്പാക്കുന്നതെന്ന് കൊണ്ടോട്ടി സബ് ജില്ലാ എ.ഇ.ഒ കെ.പി.ഉണ്ണി പറഞ്ഞു. മോങ്ങം എ എം യു പി സ്കൂളിൽ അവധികാല പഠന ക്യാമ്പ് "ഒരുക്കം 2012" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മോങ്ങം സ്കൂളിലെ പഠന നിലവാരത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കായി പി.ടി.എ സംഘടിപ്പിക്കുന്ന ഒരുക്കം 2012 ൽ നൂറിൽ പരം കുട്ടികൾ പെങ്കെടുക്കുന്നുണ്ട്. 
        പി.ടി.എ പ്രസിഡന്റ് സി.ഹംസ അദ്ധ്യക്ഷത വഹിച്ചു. മൊറയൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.കെ.മുഹമ്മദ്, ഹെഡ് മിസ്ട്രസ് എ.വത്സലാബായ്, ബി.ബീരാൻ കുട്ടി മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.ശാക്കിർ, ഒരുക്കം കോഡിനേറ്റർ നവാസ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്യാമ്പ് ഡയരക്ടർ സി.ടി.അലവിക്കുട്ടി സ്വാഗതവും, കെ.ടി.മുഹമ്മദ് നന്ദിയും പറഞ്ഞു. 
           തുടർന്ന് രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിൽ കോട്ടക്കൽ അൽ ഫാറൂഖ് ബി.എഡ് സെന്റർ പ്രിൻൽപ്പാൾ ഡോ:കെ.മഹ്‌മൂദ് ശിഹാബ്ബിന്റെ പ്ഠനാർഹമായ ക്ലാസ് രക്ഷിതാക്കൾക്ക് ഏറെ പ്രയോജനം ചെയ്തു.

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ റംസാനിന്റെ പൊന്നമ്പിളി മുഖം കാണിക്കുമ്പോള്‍ പുണ്ണ്യങ്ങളുടെ പൂക്കാലം പെയ്തിറങ്ങാന്‍ തുടക്കമായി. ഒപ്പം വിശ്വാസിയുടെ മാനസാന്തരങ്ങളില്‍ നന്മകള്‍ വിളയിച്ചെടുക്കാനുള്ള അടങ്ങാത്ത ആവേശവും സന്തോഷവും . പുണ്ണ്യ മാസത്തിനു സ്വാഗതം എല്ലാ വായനക്കാര്‍ക്കും “എന്റെ മോങ്ങം” ന്യൂസ് ബോക്സിന്റെ റംസാന്‍ ആസംശകള്‍

ഇന്‍സ്പെയര്‍ അവാര്‍ഡ് അന്‍സല്‍ മുഹമ്മദിന്

   മോങ്ങം: ശാസ്ത്ര അഭിരുചിയുള്ള വിദ്ധ്യാര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പെടുത്തിയ ഇന്‍സ്പെയര്‍ അവാര്‍ഡ് നേടി മോങ്ങം സ്കൂളിലെ വിദ്ധ്യാര്‍ത്ഥി വെണ്ണക്കോടന്‍ അന്‍സല്‍ മുഹമ്മദ് നാടിനും സ്കൂളിനും അഭിമാനമായി. ശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് ജൈവ വൈവിധ്യങ്ങള്‍ എന്ന വിഷയത്തില്‍ പ്രബന്ധാവതരണത്തിനാണ് ഡല്‍ഹി കേന്ദ്രമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (ശാസ്ത്ര സാങ്കേതിക വകുപ്പ്) യുടെ അയ്യായിരം രൂപയുടെ ക്യാഷ് അവാര്‍ഡ് അന്‍സില്‍ മുഹമ്മദിനെ തേടിയെത്തിയത്. 
    മോങ്ങം സ്വദേശിയും കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് അദ്ധ്യാപകനുമായ വെണ്ണക്കോടന്‍ ഇബ്രാഹിം മാസ്റ്ററുടെയും ആബിദ കുണ്ടേരിയുടെയും മകനായ  അന്‍സല്‍ മുഹമ്മദ് മോങ്ങം എ.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയാണ്. പഠനത്തോടൊപ്പം ശാസ്ത്ര മേളയിലും മറ്റ് പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനമാണ് അന്‍സല്‍  കാഴ്ച്ചവെക്കുന്നതെന്ന് ഈ അവാര്‍ഡ് കിട്ടുന്നതിനു വേണ്ടി ആവശ്യമായ സഹായവും പ്രചോദനവും നല്‍കിയ സ്കൂളിലെ സയന്‍സ് അദ്ധ്യാപകനായ അസീസ് മാസ്റ്റര്‍ “എന്റെ മോങ്ങം” ന്യുസിനോട് പറഞ്ഞു. അന്‍സല്‍ മുഹമ്മദിനെ പോലുള്ള വിദ്ധ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും കഠിന പ്രയ്ത്നം കൊണ്ട് കൊണ്ടോട്ടി സബ് ജില്ലാ ശാസ്ത്രമേളയിലെ കിരീടമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ മോങ്ങം എ.എം.യു.പി സ്കൂള്‍ ജില്ലയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സയന്‍സ് സ്കൂളായി തിരഞ്ഞെടുത്തിരുന്നതായും അദ്ധേഹം പറഞ്ഞു.  സ്കൂള്‍ പി.ടി.എ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ അന്‍സബിനെ ആദരിക്കുകയും ഹെഡ് മിസ്ട്രസ് വത്സലഭായ് ടിച്ചര്‍ ചെക്ക് കൈമാറുകയും ചെയ്തു. 
Repport & Photo: Alavi kutty C.T. Mongam

ദില്‍‌ഷാദക്ക് ജില്ലയുടെ ആദരം

    മലപ്പുറം: മോങ്ങത്തിന്റെ കൊച്ചു മിടുക്കി ദിത്ഷാദ ഫാത്ത്വിമയെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിദ്ധ്യാഭ്യാസ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി ജില്ലയിലെ എസ്.എസ്.എല്‍.സി ഉന്നത വിജയികളെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും അനുമോദിക്കുന്ന ആദരം 2012 ചടങ്ങില്‍ മലബാര്‍ മേഖലയിലെ എസ്.എസ്.എല്‍.സി വിദ്ധ്യാര്‍ത്ഥികള്‍ക്കായി മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ദിത്ഷാദക്ക് സംസ്ഥാന വിദ്ധ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉപഹാരം നല്‍കി ആദരിച്ചു. 
     ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിന്റെ അധ്യക്ഷതയില്‍  വിദ്ധ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ പി.ഉബൈദുള്ള, പി.കെ.ബഷീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സക്കീന പുല്‍പ്പാടന്‍, വനജ എന്നിവരും ഉപഹാരങ്ങള്‍ കൈമാറി. വിജയഭേരി ജില്ലാ-കോ-ഓഡിനേറ്റര്‍ ഉമ്മര്‍ അറയ്ക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലിം കുരുവമ്പലം സ്വാഗതവും അഡ്വ.പി.വി.മനാഫ് നന്ദിയും പറഞ്ഞു. ടി. സലീം മോട്ടിവേഷന്‍ ക്ലാസ്സെടുത്തു. 

സമ്മാന കാര്‍ സാലിഹിനെ തേടിയെത്തി

      മോങ്ങം:  ഒരു ചുരിദാറിനു ഒരു കാര്‍ സമ്മാനം. സഹധര്‍മിണിക്കൊരു ഒരു ചുരിദാര്‍ വാങ്ങിയപ്പോള്‍ ലഭിച്ച  4738 എന്ന സമ്മാന കൂപ്പണ്‍ നമ്പര്‍ ഒരു ഭാഗ്യ നമ്പരാകും എന്ന് മോങ്ങം ആലുങ്ങപൊറ്റ സ്വദേശി ടി.കെ.സാലിഹ് സ്വപ്നത്തില്‍ പോലും വിജാരിച്ചതല്ല. കൊണ്ടോട്ടിയിലെ പ്രമുഖ റെഡിമെയ്ഡ് ഫൂട്‌വേര്‍ സ്ഥാപനമായ “സ്റ്റെയില്‍ പോയിന്റ്” അതിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് നടപ്പിലാകിയ പ്രമോഷന്‍ പദ്ധതിയില്‍ ഒരു ചുരിദാര്‍ വാങ്ങിയപ്പോള്‍ കിട്ടിയ കൂപ്പണ്‍ നറുക്കെടുപ്പിലാണ്  സാലിഹിനു നാനോ കാര്‍ സമ്മാനമായി ലഭിച്ചത്. 
     മഞ്ചേരി കുട്ടി ഹസ്സന്‍ കുട്ടി ഗ്രൂപ്പിന്റെ മോങ്ങം ഏരിയ സെയില്‍മാനായി ജോലി ചെയ്യുകയാണ് സാലിഹ്.  സമ്മാന കാറിന്റെ താക്കോല്‍ ഷോപില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സെറ്റയില്‍ പോയിന്റ് മാനേജിങ്ങ് ഡയരക്‍ടര്‍ സാലിഹിനു കൈമാറി. 

പി.എം.കെ ഫൈസി മുമ്പെ നടന്ന കര്‍മ്മയോഗി ഡോ: ഹുസൈന്‍ രണ്ടത്താണി

    പ്രിയപ്പെട്ട പി.എം.കെ യുടെ വേര്‍പാട് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. മരണ വാര്‍ത്ത കേട്ടയുടനെ ഓര്‍മകള്‍ മിന്നല്‍പിണര്‍ കണക്കേ മനസ്സിലൂടെ ഓടി മറയാന്‍ തുടങ്ങി. ആദ്യം പൊട്ടച്ചിറ അന്‍വരിയ്യയില്‍ ഉമര്‍ കല്ലൂരുമൊത്ത് കണ്ട ദിവസം. അന്‍വരിയ്യയിലെ സുന്നി ബുദ്ധി ജീവികളുടെ കൂട്ടായ്മ, അല്‍ ഇര്‍ഫാദിന്റെ പേറ്റുനോവനുഭവിച്ച് കൊണ്ട് ദിവസങ്ങള്‍ കല്ലായ് റോഡിലെ ലോഡ്ജിലിരുന്ന് നേരം പുലരുവോളമുള്ള ചര്‍ച്ചകള്‍. ഉമര്‍ കല്ലൂര്‍, കെ.എ.കടങ്ങോട്, പി.എ.കെ മുഴപ്പാല, ബുഖൈര്‍, ടി.പി അബൂബക്കര്‍ തുടങ്ങിയവരുടെ വാദ വിവാദങ്ങള്‍.  പരിവര്‍ത്തനത്തിന് വേണ്ടിയുള്ള ഞങ്ങളുടെ നിശ്ചയ ദാര്‍ഢ്യം. പി.എം.കെയുടെ അറുത്തു മുറിച്ച വാക്കുകള്‍, ഉമര്‍ കല്ലൂരിന്റെ തമാശകള്‍, വടക്കേകാട് സ്‌കൂളിലെ ഇസ്‌ലാമിക ടെക്‌സ്റ്റ് പുസ്തകത്തിന്റെ നിര്‍മിതിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍, അല്‍ ഇര്‍ഫാദ് എഡിറ്റോറിയല്‍ കമ്മറ്റിയുടെ മാസത്തിലൊരിക്കലുള്ള പ്രൗഢമായ കൂട്ടങ്ങയ്മ; ഒന്നും വൃഥാവിലായിട്ടില്ല.
   ആതുരശുശ്രൂഷാ രംഗത്ത് വലിയൊരു കാല്‍വയ്പായി ഫറോക്ക് ചുങ്കം റെഡ് ക്രസന്റ് ഹോസ്പിറ്റലിന് തുടക്കമിട്ടത് പി.എം.കെയുടെ ഉറച്ച തീരുമാനത്തിന്റെ ഫലമായിരുന്നു. അന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന നാസര്‍ മാത്രമാണ് പിന്തുണച്ചത്. ഖത്തറിലെ പ്രവര്‍ത്തകര്‍ ധനസഹായവുമായി വന്നതും സുന്നി പ്രസ്ഥാന രംഗത്ത് ഒരു ഹോസ്പിറ്റല്‍ തുടങ്ങിയതും സംഭവം തന്നെയായിരുന്നു. പി.എം.കെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അന്ന് ഗള്‍ഫില്‍ മുഴപ്പാലയുടേയും ഉമര്‍ കല്ലൂരിന്റേയും നേതൃത്വത്തില്‍ സംഘടന ജാഗരൂകമായിരുന്നു. അത് പിന്നീട് ഇസ്‌ലാമിക് പ്രൊപഗേഷന്‍ സെന്റററാക്കി ദ‌അവാ പ്രവര്‍ത്തനം കൂടുതല്‍ ശാസ്ത്രീയമാക്കിയതും പി.എം.കെ യുടെ  നേതൃത്വത്തില്‍ തന്നെ. ദഅവാ ടീം രൂപീകരിച്ച് കൊണ്ട് പിന്നോക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സജീവമായ പ്രവര്‍ത്തനത്തിന്ന് അദ്ദേഹം നേതൃത്വം നല്കി.. അട്ടപ്പാടിയിലും കിള്ളിമലയുടെ താഴ്‌വാരത്തിലും വയനാട്ടിലുമെല്ലാം വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. മറ്റ് സംഘടനകളിലും പ്രസ്ഥാനങ്ങളിലെയും പ്രവര്‍ത്തിച്ചിരുന്ന പലരേയും പി.എം.കെ സുന്നീ പ്രസ്ഥാനവുമായി സഹകരിപ്പിച്ചു. 
    സുന്നികളുടെ ശബ്ദം മറ്റ് ജനവിഭാഗങ്ങളിലെത്തിക്കാനും മതേതര രംഗത്തേക്ക് സുന്നി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാണ് ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ രൂപീകരിച്ചത്. ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അതിന്റെ നേതൃത്വം ഏറ്റെടുത്ത് കൊണ്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു. ഡോ.കെ.കെ.എന്‍ കുറുപ്പിനെപ്പോലുള്ളവര്‍ സുന്നീ പ്രസ്ഥാനവുമായി അടുക്കുന്നത് ആ വഴിക്കാണ്. ഇസ്‌ലാമിക പ്രചാരണം ലക്ഷ്യമാക്കി നിരവധി പുസ്തകങ്ങള്‍ ഈ സംഘടന പ്രസിദ്ധീകരിച്ചു. പ്രൊഫസര്‍ കമാല്‍ പാഷ,  പ്രൊഫസര്‍ അഹമദ് കുട്ടി ശിവപുരം, എ.കെ അബ്ദുല്‍ മജീദ് തുടങ്ങിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമായിരുന്നു. ദഅവാ പ്രവര്‍ത്തനം അല്‍ ഇര്‍ശാദ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ സ്ഥാപനത്തോടെ കൂടുതല്‍ സജീവമായി. പി.എം.കെക്ക് താങ്ങും തണലുമായി ആദ്യം വെങ്ങാട്ടെ ഹസ്സന്‍ മുസ്‌ലിയാരും പിന്നീട് ഗുരുവായ കൊമ്പം മുഹമ്മദ് മുസ്‌ലിയാരും രംഗത്ത് വന്നത് ഏറെ ആവേശമായി. അങ്ങനേയാണ് ഹോസ്പിറ്റല്‍ വിപുലീകരിച്ചതും ദഅവാ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ തുടങ്ങുകയും ചെയ്തത്. മതം സ്വീകരിച്ചു കൊണ്ട് വരുന്ന പലര്‍ക്കും അത്താണിയാവാനും സൊസൈറ്റിക്ക് സാധിച്ചു. 
   സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ പി.എം.കെ വാചാലനായിരുന്നു. സ്ത്രീധന വിപത്തിനെതിരെയുള്ള പൂങ്കാവനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍‌കാന്‍ പി.എം.കെയും ഒപ്പമുണ്ടായിരുന്നു. മഖ്ബറകള്‍ക്ക് ചുറ്റും നടക്കുന്ന ദുരാചാരങ്ങളെ ശക്തമായി അപലപിച്ച് കൊണ്ട് മഖ്ബറകള്‍ക്ക് ചുറ്റും എന്നൊരു പുസ്തകം തന്നെ എഴുതി. ഖലീല്‍ തങ്ങളുടെ വിദ്യാഭ്യാസ സംരംഭങ്ങളിലും പി.എം.കെ സജീവമായി. മഅദിന്‍ അക്കാദമിക് സമിതിയിലും സുന്നീ വിദ്യാഭ്യാസ ബോര്‍ഡിലും അംഗമായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ധൂര്‍ത്തിനെതിരെ ഒരു കാമ്പെയിന്‍ ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ കീഴില്‍ നടത്തണമെന്ന് പി.എം.കെ ചര്‍ച്ച ചെയ്തിരുന്നു.
    വിദ്യാഭ്യാസ രംഗത്ത് സ്വന്തം നാട്ടിനെ കൈപിടിച്ചുയര്‍ത്താനുള്ള ആവേശത്തോടെയാണ് മോങ്ങത്തെ ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോംപ്‌ളക്‌സ് സ്ഥാപിച്ചത്. ഊണും ഉറക്കുമൊഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് കുടുംബ കാര്യങ്ങളും രോഗങ്ങളും പ്രതിബന്ധം സൃഷ്ടിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പലപ്പോഴും പ്രസ്ഥാനത്തിനകത്ത് നിന്ന് എതിര്‍പ്പുകള്‍ വന്നെങ്കിലും എല്ലാം പുഷ്പ വൃഷ്ടിയിയായി തന്നെ പി.എം.കെ സ്വീകരിച്ചു. സ്വന്തക്കാര്‍ പലരും പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാക്കിയപ്പോഴും തന്റെ സ്വത സിദ്ധമായ പുഞ്ചിരിയിലൂടെ പി.എം.കെ എല്ലാം നിഷ്പ്രഭമാക്കുമായിരുന്നു. രോഗം തളര്‍ത്തിയപ്പോള്‍ മാത്രമാണ് കര്‍മ രംഗത്ത് നിന്ന് അല്പമെങ്കിലും വിശ്രമം കണ്ടെത്താന്‍ അദ്ദേഹം തയ്യാറായത്. ഹൃദ്രോഗം വന്നപ്പോള്‍ സര്‍ജറി വേണമെന്ന് എല്ലാ ഡോക്ടര്‍മാരും നിര്‍ദേശിച്ചെങ്കിലും തനിക്ക് വിശ്വാസപ്പെട്ട ചില ഡോക്ടര്‍മാരുടെ മരുന്നുകളും ആത്മീയ ചികിത്‌സകളും മാത്രമാണ് അദ്ദേഹം സ്വീകരിച്ചത്. പക്ഷേ മരണം മറ്റൊരു വഴിക്കാണ് പി.എം.കെയെ തേടിയെത്തിയത്. 
   പി.എം.കെ മരിക്കുമ്പോള്‍ 56 വയസ്സുണ്ടായിരുന്നു. 1956 ആഗസ്റ്റ് 10ന് മലപ്പുറം ജില്ലയിലെ മോങ്ങത്താണ് പി.മുഹമ്മദ് കുട്ടി എന്ന പി.എം.കെ ജനിച്ചത്. പിതാവ് പൂന്തല മുഹമ്മദ് ഷായുടെ മകന്‍ മുഹ്‌യദ്ദീന്‍ . മാതാവ് ചേനാട്ടു കുഴി മരയ്ക്കാര്‍ മുല്ല മകള്‍ ബിയ്യാത്തുമ്മ. ഭാര്യ പൂക്കോട്ടുര്‍ കുറുത്തേടത്ത് ബാപ്പുവിന്റെ മകള്‍ നഫീസ. മക്കള്‍ മഅറൂഫ്, സുആദ, സുവൈബത്. സുഹൈല, ജസീല, ഹിഷാം അഹ്മദ്, സഈദ, മുബശ്ശിര്‍.
    മോങ്ങം ഇര്‍ശാദുസ്സിബ്‌യാന്‍ മദ്രസ, മോങ്ങം എ.എം.യുപി സ്‌കൂള്‍, കൊടുവള്ളി സിറാജുല്‍ ഹുദാ, പൊട്ടച്ചിറ അന്‍വരിയ്യാ കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1977ല്‍ ഫൈസി ബിരുദം നേടി. 1993ല്‍ ഈജിപ്തിലെ കൈറോ അല്‍ അസ്ഹറില്‍ നിന്ന് ഇസ്‌ലാമിക് ദഅവാ കോഴ്‌സ് പൂര്‍ത്തിയാക്കി. മുഹമ്മദ് മുല്ല, അലി ഹസ്സന്‍ മുസ്‌ലിയാര്‍ ഒഴുകൂര്‍, തൃപ്പനച്ചി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സി.എച്ച് അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, വി.പി ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍ വല്ലപ്പുഴ, കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത് എന്നിവരാണ് പ്രധാന ഗുരുവര്യന്മാര്‍. വില്യാപള്ളി, കൊളത്തൂര്‍, ഉമ്മത്തൂര്‍, വടക്കേ കാട്, കൊണ്ടോട്ടി ബുഖാരി ദ‌അവാ കോളജ് എന്നിവിടങ്ങളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്. അല്‍ ഇര്‍ഫാദ് മാസികയുടെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പി.എം.കെ മികവുറ്റ ലേഖകനും ഗ്രന്ഥകാരനുമാണ്. നാല്പതോളം കൃതികളുടെ കര്‍ത്താവായ അദ്ദേഹത്തിന്റെ ആത്മജ്ഞാന കൃതി പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. 
   കക്കിടിപ്പുറം ഉസ്താദ്, ഹിബതുല്ല തങ്ങള്‍ എന്നിവരുമായി പി.എം.കെ ആത്മീയ ബന്ധം സ്ഥാപിച്ചിരുന്നു. 1995ല്‍ മക്കയിലെ സയ്യിദ് അലവി മാലികിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആത്മീയ ശിഷ്യത്വം നേടി. മാലികിയുടെ സമ്മത പ്രകാരമാണ് അദ്ദേഹത്തിന്റെ മഫാഹീം എന്ന കൃതി തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന പേരില്‍ മലയാളത്തിലാക്കിയത്.
    സുന്നീ പ്രസ്ഥാത്തിന് നവ ജാഗരണം നല്കിയ പി.എം.കെ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹം വരച്ചു കാണിച്ച വഴിയിലൂടെ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട്. ദഅവാ രംഗത്ത് പി.എം.കെയുടെ മാതൃക നമ്മുടെ കര്‍മ രംഗത്ത് ഉദ്ദീപനമായി വിളങ്ങട്ടെ. അല്ലാഹുവേ ആ ധന്യാത്മാവിന് നീ പാപമോചനവും അനുഗ്രഹവും നല്‌കേണമേ. 
(കടപ്പാട് സിറാജ് ദിനപത്രം)

മോങ്ങം മൂകമായി: പി.എം.കെ യാത്രയായി

         മോങ്ങം: ഇന്നലെ മരണപെട്ട പ്രമുഖ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ പി.എം.കെ ഫൈസിയുടെ മയ്യിത്ത് ദു:ഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ഖബറടക്കി. മോങ്ങം മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ ഒമ്പതരയോട് കൂടിയാണ് ഖബറടക്കം നടന്നത്. പുലര്‍ച്ചെ ആറരയോടെ പി.എം.കെ തന്റെ ജീവന്റെ പാതിയായി കൊണ്ട് നടന്ന തടപറമ്പ് ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോം‌പ്ലക്സിലേക്ക് മയ്യിത്ത് കൊണ്ട് വരികയും അവിടെ സന്ദര്‍ശന സൌകര്യം ഒരുക്കുകയുമായിരുന്നു. ഇന്നലെ രാത്രി ജനാസ വീട്ടിലെത്തിയത് മുതല്‍ ഒഴുകിയ സന്ദര്‍ശകരുടെ തിരക്ക് നേരം പുലരുവോളം തുടര്‍ന്നു. തുടര്‍ന്ന് ഉമ്മുല്‍ഖുറാ കോമ്പൌണ്ടിലേക്ക് മാറ്റിയതിനാല്‍ ജനതിരക്ക് ഒരു വിധത്തില്‍ നിയന്ത്രിക്കാനായി. 
      ഉമ്മുല്‍ഖുറാ കോം‌പ്ലക്സിലേക്ക് ജനാസ സന്ദര്‍ശനത്തിനു ആയിരങ്ങളാണ് ഒഴുകി എത്തിയത്. കേരളത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും പണ്ഡിതന്‍‌മാരും സാധാത്തീങ്ങളും മുഅ‌ല്ലിമീങ്ങളും മുത‌അല്ലിമീങ്ങളും അടങ്ങുന്ന തൂവള്ള വസ്ത്രധാരികള്‍ ഒഴുകിയെത്തിയപ്പോള്‍ തടപറമ്പ് അക്ഷരാര്‍ത്ഥത്തില്‍ പാല്‍കടലായി. ഉമ്മുല്‍ഖുറാ കോപ്ലക്സിന്റെ ഇരു വശങ്ങളിലുമായി വിശാലമായ പാര്‍ക്കിങ്ങ് സൌകര്യം സജീകരിച്ചതിനാലും വളണ്ടിയര്‍‌മാര്‍ ജാഗ്രതയോടെ അങ്ങാടിയിലും തടപറമ്പിലും കര്‍മ്മ രംഗത്ത് സജീവമായതിനാലും ഗതാഗത കുരുക്കില്ലതെ വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞു, ബസ്സുകളില്‍ എത്തുന്നവരെ തടപറമ്പില്‍ എത്തിക്കാന്‍ ഉമ്മുല്‍ഖുറായുടെ  സ്കൂള്‍ ബസ്സുകള്‍ മോങ്ങം അങ്ങാടിയില്‍ നിന്ന് ഷ്ട്ടില്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കിലും അതില്‍ ഉള്‍കൊള്ളാനകാത്തതിനലും അങ്ങാടിയില്‍ ഓട്ടോറിക്ഷ പോലും കിട്ടാകനിയായതിനാല്‍ ആളുകള്‍ പലരും രണ്ട് കിലോമിറ്ററോളം കുത്തനെയുള്ള കയറ്റം നടന്ന്‍ കയറിയാണ് തങ്ങളുടെ പ്രിയപെട്ട ഉസ്താദിന്റെ ജനാസ ഒരു നോക്ക് കാണാന്‍ ഉമ്മുല്‍ഖുറയില്‍ എത്തിയത്. 
        ഏഴ് മണിയോടെ ഉമ്മുല്‍ ഖുറാ കോം‌പ്ലക്സില്‍ ആരംഭിച്ച മയ്യിത്ത് നിസ്കാരം ആരംഭിച്ചു.  സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, ഇ.സുലൈമാന്‍ ഉസ്താദ്, സൈതലവി ബാഫഖി തങ്ങള്‍, സി.മുഹമ്മദ് ഫൈസി, കൊപ്പം കെ.പി.മുഹമ്മ്ദ് മുസ്ലിയാര്‍, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി,  സയ്യിദ് തുറാബ് തങ്ങള്‍ തലപ്പാറ, സൈനുല്‍ ആബ്ദീന്‍ ബാഫഖി തങ്ങള്‍, ഹൈദര്‍ ഫൈസി പൂക്കോട്ട്ചോല തുടങ്ങിയ സയ്യിദ് സാധാത്തീങ്ങളും പണ്ഡിതന്‍‌മാരും വിവിധ ഘട്ടങ്ങളായി നടന്ന മയ്യിത്ത് നിസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. എട്ടര മണിയോടെ പ്രതേകം സജീകരിച്ച ആമ്പുലന്‍സില്‍ ജനാസ മോങ്ങം മഹല്ല് ജുമുഅ‌ത്ത് പള്ളിയിലേക്ക് കൊണ്ട്‌വന്നു. മഹല്ല് പള്ളിയില്‍ വെച്ച് നടന്ന നിസ്കാരത്തിനു കെ.കെ.അഹമ്മദ് കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. 
       പരേതനോടുള്ള ആധര സൂചകമായി ഇന്ന് രാവിലെ മുതല്‍ ഖബറടക്കം കഴിയുന്നത് വരെ മോങ്ങത്തെ കച്ചവട സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സിലെയും മലപ്പുറം സ്വലാത്ത് നഗറിലെ മ‌അദിന്‍ കാമ്പസിലെയും എല്ലാ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരുന്നു. 

മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി

           മോങ്ങം: അറിവിനെ സമരായുധമാക്കുക എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് മോങ്ങം യൂണിറ്റ് സംഘടിപ്പിച്ച എജ്യുലൈന്‍ മോട്ടിവേഷന്‍ ക്ലാസ്സ് ശ്രദ്ധേയമായി. ഈ വര്‍ഷം പത്താം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന  വിദ്ധ്യാര്‍ത്ഥികളെ പഠന രീതി എങ്ങിനെയായിരിക്കണമെന്ന്  ബോധവാന്മാരക്കുന്നതിന്ന് വേണ്ടിയായിരുന്നു ക്ലാസ്സ്. മോങ്ങം ഉമ്മുല്‍ഖുറാ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ അകത്തളത്തില്‍ വെച്ച് നടന്ന ക്ലാസ്സ് മര്‍ക്കസ്സ് ഇഹ്‌റാം ട്രൈനര്‍ മുഹ്സിന്‍ കീഴിശ്ശേരി ക്ലാസ്സെടുത്തു. തജ്മല്‍ ഹുസൈന്‍ ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ച പരിപാടിയില്‍ സുഹൈല്‍. പി സ്വാഗതവും സുഹൈബ് ഒ.പി നന്ദിയും പറഞ്ഞു

പ്രവേശനോത്സവം: ചിരിച്ചും ചിണുങ്ങിയും അവരെത്തി

   മോങ്ങം: അണിഞ്ഞൊരുങ്ങിയ സ്‌കൂള്‍ മുറ്റത്തേക്ക് അമ്മയുടെ ഒക്കത്തിരുന്നും കൈപിടിച്ചും എത്തിയ പലര്‍ക്കും ആദ്യം അങ്കലാപ്പായിരുന്നു. പിന്നെ കൗതുകവും അമ്പരപ്പും. എല്ലാം കണ്ണുതുറന്ന് ഒന്നു കണ്ടപ്പോള്‍ ചിലരുടെ കണ്ണുനീര്‍ ഒലിച്ചിറങ്ങിയ കവിളുകളില്‍ ചിരി വിടര്‍ന്നു. പുതിയ കൂട്ടുകാരെ കണ്ടപ്പോള്‍ ചിലര്‍ മടിച്ചുമടിച്ച് ചിരിച്ചു. മറ്റുചിലര്‍ ഇഷ്ടപ്പെടാതെ മുഖം തിരിച്ചു. ഇഷ്ടനിറങ്ങളും ബലൂണുകളും ഒക്കെ കണ്ടപ്പോള്‍ പലര്‍ക്കും പിന്നെ സ്‌കൂള്‍ മുറ്റം വിടാന്‍ തന്നെ മടി. പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലെയും കെ ജി ക്ലാസുകളിലെയും നവാഗതരെ വരവേല്‍ക്കാന്‍ ഒരുങ്ങിയ മോങ്ങം എ.എം.യു.പി സ്കൂള്‍  മുറ്റത്തെ കാഴ്ചകളായിരുന്നു ഇത്. 
      ആകാശ നീല ചുമരുകളില്‍ വര്‍ണ്ണ പ്രഭ ചൊരിഞ്ഞ് ആകര്‍ഷണീയ ചിത്രപണികളുമായി പുഞ്ചിരിച്ച് നില്‍ക്കുന്ന മോങ്ങം എ.എം.യു.പി സ്കൂളില്‍ മധുര പലഹാരങ്ങളും വര്‍ണ്ണ ബലൂണുകളും നല്‍കി വിവിധ കലാപരിപാടികളോടെയാണ് നവാഗതര്‍ക്ക് സ്വാഗതമരുളിയത്. കലാഭവന്‍ അനില്‍‌ലാലിന്റെ നാടന്‍ പാട്ടും, മുഖ്താര്‍ അരീകോടിന്റെ കീബോര്‍ഡ് വായനയും കുഞ്ഞുങ്ങള്‍ക്ക് പുതുമയുടെ അപരിചിതത്വം ഇല്ലാതാക്കി. പി.ടി.എ പ്രസിഡന്റ് സി.ഹംസ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.മുഹമ്മദ് പ്രവേശന ദിന സന്ദേശം നല്‍കി. പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.ഷാക്കിര്‍, എം.ടി.എ പ്രസിഡന്റ് സ്വപ്‌ന, സ്റ്റാഫ് പ്രതിനിധി സലീം മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഹെഡ് മിസ്‌ട്രസ് വത്സല ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രടറി വിപിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 

വിപണിക്ക് ഉണര്‍വായി അദ്ധ്യായന വര്‍ഷാരംഭം

    മോങ്ങം: പുതിയ അദ്ധ്യയന വര്‍ഷാരംഭത്തോടെ മോങ്ങത്ത് സ്കൂള്‍ വിപണി സജീവമായി. ഫാന്‍സി സ്റ്റേഷനറി ക്കടകളല്ലാം സ്കൂള്‍ബാഗുകളും നോട്ട് ബുക്കുകളുമായി അണിഞ്ഞൊരുങ്ങിയപ്പോള്‍ യൂണിഫോമുകളുടേയും കുടകളുടേയും ശേഖരവുമായിട്ട് ടെക്‌റ്റയില്‍‌സുകളും വിപണിയില്‍ സജീവമായി.
   മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചെങ്കിലും കച്ചവടത്തിനു കുറവൊന്നും ഇല്ല. ക്വാളിറ്റിയുള്ള ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ തന്നെ വേണമെന്ന് രക്ഷിതാക്കളിലേറെ കുട്ടികള്‍ക്ക് നിര്‍ബന്ധമാണ് എന്ന് കടക്കാര്‍ പറയുന്നു. സ്കൂള്‍ ബാഗുകളും നോട്ടു ബുക്കുകളും കുടയും ഏത് കമ്പനിയുടേത് വേണമെന്ന് ഇന്നത്തെ കുട്ടികള്‍ക്ക് തന്നെ അറിയാമെന്നതാണ് വസ്തുത. മോങ്ങത്ത് ഒരു സ്കൂള്‍ ഒഴികെ മറ്റ് സ്ഥാപനങ്ങള്‍ ഒന്നും യൂണിഫോം മാറ്റാത്തത് ഈ വര്‍ഷം രക്ഷിതാക്കള്‍ക്ക് ആശ്വാസമായി. 
     വേനലവധിയുടെ അവസാന ദിവസമായ ഞായറാഴ്ച്ച എല്ലാ ഷോപ്പുകളിലും നല്ല തിരക്കാണനുഭവപെട്ടത്. യൂണിഫോം കച്ചവടം നേരത്തെ നടന്നതിനാല്‍ അനുബന്ധ ഡ്രസ്സുകളായ ബനിയന്‍ ഷോക്സ് തുടങ്ങിയവയുടെ കച്ചവടമാണ് തുണികടകളില്‍ കാര്യമായും നടക്കുന്നത്.  സ്കൂളുമായി ബന്ദപെട്ട സകല ഉല്‍പ്പന്നങ്ങളുടെയും കമനീയ കലവറകളായി  ഫാന്‍സി കടകള്‍ അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്. അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ കുരുന്നുകള്‍ ഇന്ന് സ്കൂളിന്റെ പടിവാതില്‍ കയറുമ്പോള്‍ സ്വീകരണമോതാന്‍ വര്‍ണ്ണശബളമായ ചടങ്ങുകളൊരുക്കി കാത്തിരിക്കുകയാണ് അദ്ധ്യാപകരും സ്കൂള്‍ ജീവനക്കാരും പി.ടി.എ യും മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികളും.    

പ്രൊഫ: ആമിന അന്‍‌വാരിയ്യ വിരമിച്ചു

        മോങ്ങം: അന്‍‌വാറും ഇസ്ലാം വനിതാ അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ടി.ആമിന അന്‍‌വ്വാരിയ്യ സര്‍വീസില്‍ നിന്ന് വിരമിച്ചു. 2012 മെയ് 31നാണ് ടീച്ചര്‍ തന്റെ നീണ്ട 34 വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തില്‍നിന്നും പടിയിറങ്ങിയത്. കേരള നദുവത്തുല്‍ മുജാഹിദീന്‍ വനിതാ വിഭാഗമായ എം.ജി.എം ന്റെ സംസ്ഥാന സെക്രടറിയായ പ്രൊഫസര്‍ ആമിന അന്‍‌വാരിയ്യ കേരളം അറിയപെടുന്ന കരുത്തുറ്റ സംഘാടകയും പ്രമുഖ പ്രഭാഷകയുമാണ്. കേരളത്തിനകത്തും പുറത്തുമായി ആയിരകണക്കിന് ശിഷ്യഗണങ്ങളുടെ പ്രിയപെട്ട ഗുരുനാഥയാണ് ആമിന ടീച്ചര്‍.  അന്‍‌വാറിലെ അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാര്‍ ആമിന ടീച്ചര്‍ക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

മോങ്ങം ഹിന്ദി വര്‍ക്കരിക്കുന്നു ഹെ...!

        മോങ്ങം: അന്യ സംസ്ഥാന തോഴിലാളികളുടെ ആധിക്യം മോങ്ങത്തെ എല്ലാ മേഖലകളിലും ഹിന്ദിവല്‍ക്കരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. നാട്ടുകാരൊക്കെ അന്നം തേടാന്‍ അറേബ്യന്‍ മരുഭൂമികള്‍ തിരഞ്ഞെടുത്തപ്പോള്‍ ഒഴിവ് വന്ന തൊഴില്‍ മേഖലകളിലേക്ക് ആദ്യം കടന്ന് വന്നത് തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടുകാരായിരുന്നു. എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങിയ “അണ്ണന്‍‌മാരുടെ” ഒഴുക്ക് ഏതാണ്ട് അഞ്ച് വര്‍ഷത്തോളമായി കുറഞ്ഞിരിക്കുകയാണ്. തമിഴ്നാട്ടില്‍ വികസനവും തൊഴില്‍ സാധ്യതകളും വര്‍ധിച്ചതും “ചാപ്പാട്” നുള്ള അരിയും പച്ചക്കറി കോഴി അടക്കമുള്ള വിഭവങ്ങള്‍ക്ക് കേരളത്തില്‍ വന്‍ വില ഈടാക്കുമ്പോള്‍ തമിഴ്നാട്ടില്‍ “തലൈവിയും കലൈഞ്ചറും” മത്സരിച്ച് തുച്ചവിലക്ക് ജനങ്ങള്‍ക്കെത്തിക്കുന്നതും തമിഴ് തൊഴിലാളികളെ ഊരില്‍ നില്‍ക്കുന്നത് ലാഭകരമാക്കി. 
     തമിഴ് തൊഴിലാളികളുടെ പിന്‍‌വാങ്ങലില്‍ വന്ന ഒഴിവിലേക്ക് പിന്നീട്  പശ്ചിമ ബംഗാള്‍, ഒറീസ, ബീഹാര്‍, ജാര്‍കണ്ഡ്, സിക്കിം, നാഗാലാന്റ്, മേഘാലയ തുടങ്ങിയ ഇന്ത്യയിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സ്ഥാനം പിടിച്ചത്. ബാര്‍ബര്‍ ഷോപ്പ് മുതല്‍ ചെങ്കല്‍ കോറിയും കെട്ടിട നിര്‍മാണ മേഖലയും അടക്കം കായിക അദ്ധ്വാനം കൂടിയതും കുറഞ്ഞതുമായ എല്ലാ ജോലികളിലും ഇന്ന് ഇവരുടെ ആധിപത്യമാണ്. തമിഴ്‌നാട്ടുകാരുമായി “പേശാന്‍ ” മലയാളത്തെ “ള” “ങ്ക” “ന്ത” കൂട്ടി ജൂസടിച്ച് പറഞ്ഞ് ഒപ്പിക്കാമായിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ തൊഴിലാളികളുമായി “ബോല്‍ത്താന്‍ ” രാഷ്ട്ര ഭാഷയായ ഹിന്ദി പഠിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഹിന്ദിക്കാരായ ഇവര്‍ക്ക് മലയാളം നാവിനു വഴങ്ങാന്‍ പ്രയാസമായതിനാല്‍ പലര്‍ക്കും അങ്ങോട്ട് മനസ്സിലാകുമെങ്കിലും ഇങ്ങോട്ട് പറയാ‍ന്‍ കഴിയുന്നില്ലത്രെ. എന്നാല്‍ നാട്ടുകാരെക്കാളുന്‍ നന്നായി മലയാളം പറയുന്ന ഹിന്ദിക്കാരും ഉണ്ടെങ്കിലും അത് ചുരുങ്ങിയ ശതമാനം മാത്രമാണ്. 
    കച്ചവട സ്ഥാപനങ്ങളിലെ സെയില്‍‌സ് മാന്‍‌മാര്‍ക്ക് മലയാളത്തിനു പുറമെ ഹിന്ദി കൂടി സംസാരിക്കാന്‍ പഠിക്കേണ്ടത് അനിവാര്യമാണ്. പലരും അത്യാവശ്യം സംഖ്യകളും കണക്കുകളും എഴുതിവെച്ച് ഉപയോഗിക്കുകയാണ്. ഏതോ പാന്‍‌മസാലയുടെ പേരാണെന്ന് ധരിച്ച “ചാര്‍സൊ ബീസും” “എക്സോ തീസും” സ്കൂള്‍ പഠനത്തിനു ശേഷം ഇപ്പോഴാണ് ഉപകാരത്തില്‍ വന്നതെന്ന് മോങ്ങത്തെ പ്രമുഖ “സബ്ജി” കച്ചവടക്കാരനായ പി.പി.നാസര്‍ “എന്റെ മോങ്ങം” ന്യൂസ് ബോക്സിനോട് പറഞ്ഞു. കച്ചവട സ്ഥാപനങ്ങള്‍ ഇവരെ ആകര്‍ഷിക്കുന്നതിനു വേണ്ടി ബോര്‍ഡുകളും ഓഫര്‍ ബാനറുകളും ഹിന്ദിയില്‍ തന്നെ സ്ഥാപിച്ച് തുടങ്ങിയത് നാട്ടിലെ ഹിന്ദി സംസ്ഥാന തൊഴിലാളികളുടെ ആധിക്യമാണ് വെക്തമാക്കുന്നത്. 
      നമ്മുടെ നാട്ടുകാര്‍ ജോലിയും തേടി അറബിയുടെ ആട്ടും തൂപും നൂലാമാലകളുമായി ഗള്‍ഫ് നാടുകളില്‍ അലയുമ്പോള്‍ ഇഖാമയും കഫാലത്തും നിത്താഖത്തിന്റെ ചുവപ്പും പച്ചയും ഇല്ലാതെ ജവാസാത്തിനെയും പേടിക്കാതെ നമ്മുടെ നാടിനെ ഗള്‍ഫാക്കി ജീവിതം കരുപിടിപ്പിക്കുകയാണ് ഈ അന്യ സംസ്ഥാന തൊഴിലാളികള്‍. നാട്ടിലേക്ക് വരാന്‍ കൊതിച്ചിട്ടും “എയര്‍ ഇന്ത്യാ മഹാരജന്റെ” കഴുത്തറുപ്പും എയര്‍പോര്‍ട്ട് ഏമാന്‍‌മാരുടെ ഞെക്കിപിഴിയന്‍ സ്വീകരണവും  പേടിച്ച് ഒന്നും രണ്ടും കൊല്ലം കൂടുമ്പോള്‍ മാത്രം പ്രവാസികള്‍ നാടണയുമ്പോള്‍ ഇവരാകട്ടെ മാസത്തിലും രണ്ട് മാസത്തിലൊരിക്കലുമായി കേന്ദ്രന്റെ തീവണ്ടിയില്‍ കയറി ഇടക്കിടക്ക് കുട്ടികളെ കണ്ട് വരുന്നു.
    തൊഴിലാളികള്‍ ഓരോ ഗ്രൂപ്പായി നിന്ന് മലയാളി “കഫീലന്‍‌മാരുടെ” കീഴില്‍ സബ്‌ കോണ്‍‌ട്രാക്ട് ജോലികള്‍ ചെയ്ത് വരികയാണ്. ജീവിതത്തില്‍ ഇന്ന് വരെ ഒരു ചട്ടി സിമന്റ് പോലും  ചുമരില്‍ തേച്ച് നോക്കാത്ത എന്നെ പോലുള്ളവര്‍ ഹിന്ദി തൊഴിലാളികളെ വെച്ച് വീട് തേപ്പ് പോലുള്ള കോണ്‍‌ട്രാക്ട് ജോലികള്‍ ചെയ്ത് വരികയാണന്ന് മോങ്ങത്തെ പ്രമുഖ “കൂലി കഫീലായ” എന്‍‌ .പി. ഹമീദ് “എന്റെ മോങ്ങം” ന്യൂസ് ബോക്സിനോട് പറഞ്ഞു. ഏറ്റെടുക്കുന്ന ജോലികള്‍ പരമാവധി വേഗതയിലും വൃത്തിയിലും ചെയ്യാന്‍ ഹിന്ദി തൊഴിലാളികള്‍ ആത്മാര്‍തഥ കാണിക്കാറുണ്ടെന്നു അദ്ധേഹം പറഞ്ഞു. എന്നാല്‍ ഭക്ഷണത്തെക്കാളേറെ പാന്‍ മസാലകളെ ആശ്രയിച്ച് ജീവിക്കുന്ന ഇവര്‍ക്ക് ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ പാന്‍ മസാല നിരോധനം എങ്ങിനെ ബാധിക്കുമെന്ന്‍ കണ്ടറിയണമെന്ന് ഹമീദ് ബോലാ ഹെ....! 

അവാര്‍ഡ് ദാനവും അനുമോദന സമ്മേളനവും നടത്തി

        മോങ്ങം : ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്ധ്യാര്‍ത്ഥികളെയും സുന്നി വിദ്ധ്യാഭ്യാസ ബോര്‍ഡ് പത്താം ക്ലാസ്സ് പൊതു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്ധ്യാര്‍ത്ഥികളെയും മോങ്ങം ഉമ്മുല്‍ഖുറയുടെ വിവിധ കമ്മിറ്റികള്‍ അനുമോദിച്ചിച്ചു.  അവാര്‍ഡ് ദാനവും അനുമോദന സമ്മേളന ഉത്ഘാടനവും സാംസ്കാരിക മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിച്ചു.  സുന്നി വിദ്ധ്യാഭ്യാസ ബോര്‍ഡ് പത്താം ക്ലാസ്സ് പൊതു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പി ത്വാഹിറക്കും എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്ധ്യര്‍ത്ഥികള്‍ക്കും മന്ത്രി അവാര്‍ഡുകള്‍ നല്‍കി. 
  പരിപാടിയില്‍ സയ്യിദ് ഖലീല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.  സയ്യിദ് അഹ്‌ദല്‍ തങ്ങള്‍ (ഉമ്മുല്‍ഖുറാ ജിദ്ധാ കമ്മിറ്റി), വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍, കെ.പി.എം കുട്ടി സഖാഫി (ഉമ്മുല്‍ഖുറാ റിയാദ് കമ്മിറ്റി), അബ്ദുല്‍ കരീം ഹാജി (റിയാദ് കമ്മിറ്റി പ്രസിഡന്റ്)  സി.കെ മുഹമ്മദ്, ബി കുഞ്ഞുട്ടി, ഷൌക്കത്ത് സഖാഫി കൊല്ലം  ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് സംസാരിച്ച ചടങ്ങില്‍ ആബിദ് ബുഖാരി ( ഹെഡ്മാസ്റ്റര്‍ ) നന്ദിയും പറഞ്ഞു. 

മിസ്റ്റര്‍ സൗദിയായ മോങ്ങത്തുകാരന്‍ : ഹായിലിലെ ജിം മുസ്തഫ

     ഹായില്‍: സൗദി അറേബ്യയിലെ പ്രകൃതി രമണീയമായ ഹായില്‍ പട്ടണത്തില്‍ വിവിധ രാജ്യക്കാര്‍ക്കിടയില്‍ സുപരിചിതനായ ഒരു മലയാളിയാണ് മോങ്ങം സ്വദേശിയായ ജിം മുസ്തഫ. ഹായിലിലെ പ്രസിദ്ധ കായിക പരിശീലന കേന്ദ്രമായ രിത്താജ് സ്പോര്‍ട്സ് ക്ലബ്ബിലെ ജിംനേഷ്യം വിഭാഗത്തിലെ ഏക പരിശീലകനായ മുസ്തഫ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മോങ്ങത്തെ പരേതനായ പുളിയക്കോടന്‍ കുഞ്ഞിമുഹമ്മദാജിയുടെ മകനായ മുസ്തഫ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഹായിലിലെ ജിം പരിശീലകനായി നിരവധി ശിഷ്യഗണങ്ങളുടെ ഗുരുവാണ്. ഹായിലിലെ സ്വദേശികള്‍ക്ക് പുറമെ ഇന്ത്യ, പാകിസ്ഥാന്‍ , ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, സുഡാന്‍ , ഈജിപ്‌ത്, സിറിയ തുടങ്ങി വിവിധ ദേശക്കാരായ മുന്നൂറോളം പേര്‍ക്ക് ഇപ്പോള്‍ ജിം പരീശിലിപ്പിക്കുന്ന മുസ്തഫാക്ക് ഒരു പതിറ്റാണ്ടിനിടയില്‍ ആയിരത്തില്‍ പരം ശിഷ്യ ഗണങ്ങളാണ് ഉള്ളത്.
     ഇപ്പോള്‍ 98 കിലോ തൂക്കമുള്ള മുപ്പത്തിയഞ്ച്കാരനായ മുസ്തഫ തന്റെ പതിനെട്ടാം വയ്സ്സ് മുതല്‍ ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരന്തര പരിശീലനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ഹായിലില്‍ വെച്ച് നാഷണല്‍ ലവലില്‍ നടന്ന മിസ്റ്റര്‍ സൗദി മത്സരത്തില്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇതര രാജ്യക്കാരായ നാല്‍‌പ്പതില്‍ പരം ബോഡി ബില്‍ഡേഴ്സുമായി നടത്തിയ വാശിയേറിയ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ മുസ്തഫ ഹായിലിന്റെ അഭിമാന താരമായി ഉയര്‍ന്നു. ആ മത്സരത്തില്‍ ദമാമില്‍ നിന്നെത്തിയ സിറിയക്കാരനും മക്കയില്‍ നിന്നെത്തിയ ഈജ്പ്ഷ്യനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. 2010 ഡിസംബര്‍ 26ന് കൊടുവള്ളിയില്‍ വെച്ച് നടന്ന മത്സരത്തില്‍ മിസ്റ്റര്‍ കോഴിക്കോടായി രണ്ടാം സ്ഥാനവും, 2011 ജനുവരി 12ന് കോട്ടയം തിരുനക്കര മൈതാനിയില്‍ വെച്ച് നടന്ന മത്സരത്തില്‍ മിസ്റ്റര്‍ കേരളയായി  മൂന്നാം സ്ഥാനവും നേടിയ മുസ്തഫ അടുത്ത മാസം അവധിക്ക് നാട്ടില്‍ പോകുന്നതോടെ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. മോങ്ങത്തെ ക്രിക്കറ്റ് കളിക്കാരില്‍   ആദ്യ ബാച്ചില്‍  പെട്ട മുസ്തഫ മോങ്ങം ദര്‍ശന ക്ലബ്ബിന്റെ സ്പോര്‍ട്സ് കണ്‍‌വീനറായി രണ്ട് വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ചെറുപ്പ കാലം തൊട്ടേ പ്രാദേശിക പഞ്ചഗുസ്തി മത്സരങ്ങളുടെ സ്ഥിരം ജേതാവാണ് പുളിയക്കോടന്‍ മുസ്തഫ. 
    നടുവേദന ഇല്ലാതാക്കാന്‍ പ്രതേക വ്യായമവും തൂക്കം കുറക്കാനും ഗ്യാരണ്ടിയോട് കൂടിയ പരിശീലനവും ഇവിടെ നല്‍കിവരുന്നത് പ്രവാസി മലയാളികള്‍ക്ക് ഒട്ടേറെ ഗുണകരമാണെന്ന് മുസ്തഫ “എന്റെ മോങ്ങം” സ്യൂസ് ബോക്സിനോട് പറഞ്ഞു. ഒരു പതിറ്റാണ്ടിലധികമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രദേശത്തെ ഒട്ടുമിക്ക മലയാളികള്‍ക്കും സ്വദേശികള്‍ക്കും സുപരിചിതനാണ് എന്നതിനാല്‍ ഹായിലുമായി ബന്ധപെട്ട എന്താവശ്യങ്ങള്‍ക്കും മോങ്ങത്തുകാരുടെ പ്രധാന അത്താണിയാണ് മുസ്തഫ. ഹായില്‍ വിസ വ്യാപകമായിരുന്ന സമയത്ത് ആളുകള്‍ക്ക് ഇഖാമ ഉണ്ടാക്കാനും പുതുക്കാനും സ്പോണ്‍സറെ കാണേണ്ട വിവിധ ആവശ്യങ്ങള്‍ക്കും അവിടെ എത്തുന്നവര്‍ക്ക് മുസ്തഫയായിരുന്നു എന്നും ആശ്രയം. വിവിധ പ്രശ്‌നങ്ങളുമായി വരുന്നവരെ തന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച് ശിഷ്യഗണങ്ങളില്‍ പെട്ട സ്വദേശികളുമായി ബന്ധപെട്ട് കഴിയുന്നത്ര പരിഹാരം കാണാന്‍ ശ്രമിക്കുന്ന മുസ്ഥഫ നിശ്ബ്ദനായ പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. ഹായിലിലെ വിവിധ സര്‍ക്കാര്‍ ഉദ്ധ്യോഗ തലങ്ങളിലും മറ്റും ഉള്ള നിരവധി സ്വദേശികളുടെ ബോഡി ബില്‍ഡിങ്ങ് ഉസ്താദായ മുസ്തഫയെ സ്വദേശികള്‍ക്കിടയില്‍ “അബൂ ഷാദിന്‍ “ എന്നാണറിയപെടുന്നത്.    
   പാങ്ങോട്ട് പള്ളിയാളിക്കടുത്ത് താമസിക്കുന്ന മുസ്തഫ തന്റെ പുതുതായി പണി കഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനായി അടുത്ത മാസം അവസാനത്തോടെ അവധിക്ക് നാട്ടില്‍ പോകാന്‍ നില്‍ക്കുകയാണ്. മോങ്ങത്തെ ഒരു കാലഘട്ടത്തിലെ സജീവ സാനിദ്ധ്യമായിരുന്ന പിതാവ് പുളിയക്കോടന്‍ കുഞ്ഞിമുഹമ്മദാജി വാഹനാപകടത്തില്‍ മരണമടഞ്ഞപ്പോള്‍ മുസ്തഫാക്കന്ന് അഞ്ച് വയസ്സേ ആയിട്ടൊള്ളൂ. തന്നെയും മൂന്ന് വയ്സ്സിനു മാത്രം മൂത്ത ജേഷടന്‍ ബഷീറിനെയും മൂന്ന് സഹോദരിമാരെയും കൊണ്ട് അന്ന് പകച്ച് നിന്ന ഉമ്മ വളരെ കഷ്ടപെട്ടാണ് ജീവിതത്തിന്റെ അക്കരപറ്റിയതെന്ന് അനാഥത്തിന്റെ നിഴല്‍ ചെറുപ്പം തൊട്ടേ പിന്തുടര്‍ന്ന മുസ്തഫ ഇന്നും സ്മരിക്കുന്നു. സഹോദര്‍ ബഷീറും ഹായിലില്‍ തന്നെ സ്വന്തം ബിസ്‌നസുമായി പോകുന്നുണ്ട്. മോങ്ങം വട്ടോളിമുക്കിലെ കുടുക്കന്‍ മൊയ്ദീന്‍ ഹാജിയുടെ മകള്‍ സമീറയാണ് ഈ മസില്‍ പവറുകാരനെ മെരുക്കിയെടുക്കാന്‍ വിധിക്കപെട്ട സഹധര്‍മിണി. രണ്ട് മക്കളുണ്ട് അഞ്ച് വയസ്സുകാരന്‍ ഷാദിന്‍  മോനും ഒരു വയ്സ്സുകാരി ഷിസ മോളും.  

കൊണ്ടോട്ടി: ഇ.എം.ഇ.എ.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: അബ്ദുല്‍ ഹമീദ് വിരമിച്ചു

     മോങ്ങം: കൊണ്ടോട്ടി ഇ എം ഇ എ  കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: അബ്ദുല്‍ ഹമീദ്   സര്‍വ്വീസില്‍ നിന്നും വിരമിച്ചു. മോങ്ങം ചെറുപുത്തൂര്‍ സ്വദേശിയാ ഡോക്ടര്‍ ഹമീദ്  1982 ല്‍ മമ്പാട് എം ഇ എസ് കോളേജില്‍ ലക്ചറായിട്ടാണ് തന്റെ ഔദ്ദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2000 ല്‍ കൊചി യൂനിവേര്‍സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ അദ്ദേഹം 2006ല്‍ മാറാം‌പള്ളീ എം ഇ എസ് കോള്ഏജില്‍ പ്രിന്‍സിപാളായി നിയമിതനായി. തുടര്‍ന്ന് 2007 സെപ്റ്റമ്പറിലാണ് കൊണ്ടോട്ടി ഇ എം ഇ എ കൊളേജില്‍ പ്രിന്‍സിപാളായി ചാര്‍ജ്ജെടുത്തത്. കോളേജില്‍ ഗേള്‍സ് ഹോസ്റ്റ്ലും, സ്പോര്‍ട്സ് ഹോസ്റ്റലും, ലൈബ്രറിയും സാക്ഷാല്‍ക്കരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. 
    കൊണ്ടോട്ടി ഇ എം ഇ എ കോളെജ് സ്റ്റാഫ് കൌണ്‍സില്‍ ഹമീദ് സാറിന് യാത്രയപ്പ് നല്‍കി.  പ്രൊഫ.എന്‍.വി സുആദ ഉല്‍ഘാടനം ചെയ്തു. ടി.കെ.കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.എം.മുഹമ്മദ്, ടി.യു,ഇസ്മായില്‍, പ്രൊഫ. ജമീല, പ്രൊഫ. ഹംസ, സക്കരിയ്യ എന്നിവര്‍ പ്രസംഗിച്ചു. 

ഉമ്മുല്‍ ഖുറക്ക് പതിനൊന്നാം വര്‍ഷവും നൂറ് മേനി: ഇരട്ടി മധുരമായി ത്വാഹിറക്ക് ഫുള്‍ എ പ്ലസും

        മോങ്ങം: തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ച് ഉമ്മുല്‍ ഖുറാ ഹെയര്‍സെക്ന്ററി സ്കൂള്‍ അഭിമാനകരമായ നേട്ടം കൊയ്തെടുത്തപ്പോള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ത്വാഹിറ ഷെറിന്‍ സ്കൂളിനും നാടിനും അഭിമാനമായി. ഈ വര്‍ഷം എസ്.എസ്.എല്‍.സി എഴുതിയ മുഴുവന്‍ കുട്ടികളും സാമാന്യം നല്ല നിലവാരത്തോടെയാണ് വിജയം കൈവരിച്ചത്. അദ്ധ്യാപക ദമ്പതികളായ പി. ലത്തീഫ് മാസ്റ്ററുടെയും ഫാത്തിമ ടീച്ചറുടെയും മൂത്ത മകളായ താഹിറ ഷെറിന്‍   സമസ്ത കേരള സുന്നി വിദ്ധ്യാഭ്യാസ ബോര്‍ഡ് കേരളത്തിനകത്തിനകത്തും പുറത്തുമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ മദ്രസകളില്‍ നടത്തിയ പത്താം ക്ലാസ്സ് പൊതു പരീക്ഷയില്‍ രണ്ട് മാസം മുമ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം റാങ്ക് നേടിയിരുന്നുവെന്നത് വിജയത്തിന് ഇരട്ടി മധുരം നല്‍കുന്നു. 
   1999ല്‍ അലിഫ് നഴ്സറി സ്കൂള്‍ എന്ന ചെറിയ സ്ഥാപനവുമായി തുടക്കം കുറിച്ച ഉമ്മുഖുറാ ഇസ്ലാമിക് കോം‌പ്ലക്സ് ഇന്ന് പ്രദേശത്തെ അറിയപെടുന്ന ഒരു വിദ്ധ്യാഭ്യാസ സമുച്ചയമാണ്.  മത ഭൌതിക വിദ്ധ്യാഭ്യാസം സമന്വയിപ്പിച്ച് ഇംഗ്ലീഷ് മലയാളം മീഡിയകള്‍ വെവ്വേറെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. എല്‍.കെ.ജി മുതല്‍ പ്ലസ് ടു വെരെ അടങ്ങുന്ന പൊതു വിദ്ധ്യാഭ്യാസ സിലബസിനോടൊപ്പം തന്നെ  സമസ്ത കേരള സുന്നി വിദ്ധ്യാഭ്യാസ ബോര്‍ഡ് കരികുലം പ്രകാരമുള്ള മത വിദ്ധ്യാഭ്യാസവും നല്‍കി വരുന്നതോടൊപ്പം കുട്ടികളില്‍ ഇസ്ലാമിക സംസ്കാരത്തോട് കൂടിയ സവിശേഷ വെക്തിത്വം  നിലനിര്‍ത്താനും സ്ഥാപനം പ്രതേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഉമ്മുല്‍ ഖുറാ ട്രസ്റ്റ് സെക്രടറി പി.എം.കെ.ഫൈസി “എന്റെ മോങ്ങ“ത്തിനോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ അംഗീകാരം കിട്ടിയ സ്ഥാപനത്തില്‍ ഇപ്പോള്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ അഡ്മിഷന്‍ ഇപ്പോള്‍ വരുന്നുണ്ടെന്നും വിദ്ധ്യാഭ്യാസ നിലവാരം ഉയര്‍ത്താനും ഭൌതിക സാഹജര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു. 
    പുതുതായി ആരംഭിച്ച പ്ലസ് വണ്‍ പ്ലസ് ടു ക്ലാസുകള്‍ സ്ഥല പരിമിതി മൂലം ഇത് വരെ അങ്ങാടിയിലുള്ള ഉമ്മുല്‍ ഖുറാ പള്ളിയോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് നടത്തിയിരുന്നതെങ്കിലും പുതിയ അദ്ധ്യായന വര്‍ഷം മുതല്‍ വിപുലമായ സൌകര്യങ്ങളോടെ അത് കാമ്പസിലേക്ക് മാറ്റാനാകുമെന്ന് അദ്ധേഹം പ്രത്യാശ പ്രകടിപ്പിച്ചു. കാമ്പസ് പള്ളിയുടെ മുകള്‍ നിലയുടെ പണി പൂര്‍ത്തിയാകുന്നതോടെ എസ്.എസ്.എല്‍.സി വിജയിച്ച ആണ്‍കുട്ടികളെ ചേര്‍ത്ത് ഇംഗ്ലീഷ് ലിറ്റ്‌റേച്ചര്‍ പിജിയോട് കൂടിയ ദ‌അവാ കോളെജ് സ്ഥാപിക്കണമെന്നാണ് ഉദ്ധേശിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. 
    സ്ഥാപനത്തിന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നര കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും അദ്ധേഹം വിശ്ദീകരിച്ചു. മൊറയൂര്‍ പൂക്കോട്ടൂര്‍ പുല്‍‌പറ്റ പഞ്ചായത്തുകളിലെ പ്രാസ്ഥാനിക ബന്ധുക്കളുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം  ഉമ്മുല്‍ ഖുറക്ക് എന്നും ആശ്വാസത്തിന്റെ തണലാണെന്നും അത് എക്കാലവും ഉണ്ടാവണമെന്നും പി.എം.കെ ഫൈസി അഭ്യര്‍ത്ഥിച്ചു. 

എസ്.എസ്.എല്‍.സി മുഴുവ൯ എ പ്ലസുമായി ദില്‍‌ഷാദ

    മോങ്ങം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ചോങ്ങോടന്‍ ഫാത്തിമ ദില്‍‌ഷാദ വീണ്ടും മോങ്ങത്തിനു അഭിമാനമായി.  പുല്ലാനൂര്‍ ഗവണ്‍‌മെന്റ് വെക്കേഷണല്‍ ഹെയര്‍ സെകന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ദില്‍‌ഷാദ അദ്ധ്യാപക ദമ്പതിമാരായ മോങ്ങം കൂനേങ്ങല്‍ സി.എം.അലി മാസ്റ്ററുടെയും സഫിയ ടീച്ചറുടെയും രണ്ട് മക്കളില്‍ മൂത്തവളാണ്.   നിരവധി ക്വിസ് മത്സരങ്ങളും, മത്സര പരീക്ഷകളിലും സംസ്ഥാന വ്യാപകമായി സമ്മാനങ്ങള്‍ വാരി കൂട്ടിയ ദില്‍ഷാദക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുമെന്ന് നേരെത്തെ പ്രതീക്ഷയുണ്ടായിരുന്നു. 
   എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തെ കാര്യമായ പരിഗണനയോടെ ഈ വര്‍ഷം ഗൌനിക്കുന്നില്ല എന്നാണ് പൊതുവെ റിപ്പോര്‍ട്ട്. വിജയ ശതമാനം കൂടിയതിനാല്‍ എല്ലാവരും ജയിച്ച് കയറുന്നതിനാല്‍ എസ്.എസ്.എല്‍.സിയുടെ പ്രാധാന്യം നഷ്ടപെട്ടുവെന്നാണ് പൊതുവെ വിലയിരുത്തുന്നത്. മുന്‍ വര്‍ഷങ്ങളിലൊക്കെ വിജയികളെ അനുമോദിക്കാനും മധുരം നല്‍കാനും ഓടി നടന്നിരുന്ന മോങ്ങത്തെ ക്ലബ്ബുകളും ഇതര സംഘടനകളും ഒന്നും ഇക്കാര്യത്തില്‍ ഈ വര്‍ഷം തീരെ ശ്രദ്ധിച്ചിട്ടില്ല. ദില്‍‌ഷാദക്ക് പുറമെ മറ്റേതെങ്കിലും കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടിയിട്ടുണ്ടോ എന്ന് “എന്റെ മോങ്ങം“ അന്വേഷണം നടത്തിയെങ്കിലും ഇത് വരെ മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. 

കാഴ്ച്ച നഷ്ടപെടുന്ന വിദ്ധ്യാര്‍ത്ഥിനിക്ക് ചികിത്സാ സഹായം തേടുന്നു

            മോങ്ങം: കണ്ണിന്റെ കാഴ്ച്ച കുറഞ്ഞ് കൊണ്ടിരിക്കുന്ന സ്കൂള്‍ വിദ്ധ്യാര്‍ത്ഥിനി ചികിത്സാ സഹായം തേടുന്നു. മോങ്ങം കുയിലം കുന്നില്‍ താമസിക്കുന്ന പി.കദീജയാണ് തന്റെ പതിമൂന്ന് വയ്സ്സ്കാരിയായ മകള്‍ക്ക് മുന്നിലെ ഇരുട്ട് മാറ്റാന്‍ ചികിത്സക്ക് ഭീമമായ തുക കണ്ടെത്താന്‍ വകയില്ലാതെ വിധിക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്നത്. ഭര്‍ത്താവിന്റെ സംരക്ഷണമില്ലാത്തതിനാല്‍ വീടുകളിലും മറ്റും  കൂലിവേല ചെയ്തും ഉദാരമനസ്കരുടെ സഹായത്താലും തനിക്കും കുഞ്ഞുങ്ങള്‍ക്കും അന്നാന്നത്തെ നിത്യവൃത്തിക്ക് വഴി കണ്ടെത്താന്‍ നെട്ടോട്ടമോടുന്നതിനിടക്കാണ് തന്റെ രണ്ടാമത്തെ മകളും മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്ധ്യാര്‍ത്ഥിനിയുമായ ജുവൈരിയയുടെ ഇടത് കണ്ണിന്റെ കാഴ്ച്ച അല്‍‌പ്പാല്‍പ്പം കുറഞ്ഞ് വരുന്നതായി കദീജയുടെ ശ്രദ്ധയില്‍ പെട്ടത്. 
      സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ തൊട്ടടുത്ത ആശുപത്രികളിലും പരിസരങ്ങളില്‍ നടന്ന സൌജന്യ നേത്ര പരിശോധനാ ക്യാമ്പുകളിലും അവസാനം കോഴിക്കോട് മെഡിക്കള്‍ കോളേജിലും കാണിച്ചെങ്കിലും അസുഖത്തിന് യാതൊരു കുറവും കണ്ടില്ലന്നു മാത്രമല്ല ദിനേനെയെന്നോണം കാഴ്ച്ച കുറഞ്ഞ് വന്ന് കുട്ടിക്ക് സ്കൂളില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തി. മധുര കണ്ണാശുപത്രിയില്‍ കൊണ്ട് പോകണമെന്ന നിര്‍ദേശമാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചത്. സാമ്പത്തിക പ്രയാസം കാരണവും മധുരയില്‍ പോകാനുള്ള പ്രയാസത്താലും അങ്കമാലി കണ്ണാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയപ്പോള്‍ അടിയന്തിരമായി ഓപ്പറേഷന്‍ നടത്തണമെന്നും ഇല്ലങ്കില്‍ കണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടപെടും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഓപ്പറേഷന് ഏതാണ്ട് ഒന്നര ലക്ഷത്തിലധികം രൂപ ചിലവ് വരുമെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്.
     കുയിലം കുന്നിന്റെ നെറുകയില്‍ ചെങ്കുത്തായ സ്ഥലത്ത് അഞ്ച് സെന്റില്‍ രണ്ട് മുറി വീട് മാത്രമുള്ള കദീജക്ക് മകളുടെ ചികിത്സക്ക് നാട്ടുകാരുടെയും ഉദാരമനസ്കരുടെയും മുന്നില്‍ കൈ നീട്ടുകയല്ലാതെ വേറെ വഴിയില്ല. ജുവൈരിയ്യ പഠിക്കുന്ന മൊറയൂര്‍ സ്കൂളിലെ സഹപാഠികളും അദ്ധ്യാപകരും 15200 രൂപ സമാഹരിച്ച് കൊടുത്തിട്ടുണ്ട്. ജുവൈരിയ എന്ന നമ്മുടെ സഹോദരിയുടെ ഇരുട്ട് പരന്ന കണ്ണുകള്‍ക്ക് വെളിച്ചമേകാന്‍ നമ്മുടെ എല്ലാ കഴിവിന്റെ പരമാവധി സഹായങ്ങള്‍ എത്തിച്ച് കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊതു പ്രവര്‍ത്തകനായ സോളാര്‍ ചെറിയുടെയും കദീജ ദിവസ കൂലിക്ക് തൂപ്പ് ജോലി ചെയ്യുന്ന മോങ്ങം അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ പരമേശ്വരന്റെയും നേതൃത്വത്തില്‍ ചെറിയ ശ്രമം ആരംഭിച്ചിട്ടുണ്ട്. സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സോളാര്‍ ചെറി (9846915030), പരമേശ്വരന്‍ (9946351306) എന്ന നമ്പരിലോ ബന്ധപെടേണ്ടതാണ്.

ദര്‍ശന ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ് ഷാക്കിറിന് സ്വീകരണം നല്‍കി.

    ജിദ്ദ: ഉം‌റ നിര്‍വ്വഹിക്കുന്നതിനായി സൌദിയിലെത്തിയ മോങ്ങം  ദര്‍ശന ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ് കെ എം ഷാക്കിറിനും ക്ലബ്ബിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ ചേങ്ങോടന്‍ ശിഹാബ് ബാബുവിനും ദര്‍ശന ഗള്‍ഫ് കൊര്‍ഡിനേഷന്‍ ജിദ്ദ കമ്മിറ്റിയുടെ കീഴില്‍ സ്വീകരണം നല്‍കി. വ്യാഴാഴ്ച റുവൈസില്‍ ദര്‍ശന ക്ലബ്ബ് ആസ്ഥാനത്ത് വെച്ച് നടന്ന സ്വീകരണ യോഗം കമ്മിറ്റി പ്രസിഡന്റ് ബി ബഷീര്‍ ബാബുവിന്റെ അദ്ദ്യക്ഷതയില്‍ “എന്റെ മോങ്ങം“ ചീഫ് എഡിറ്റര്‍  സി ടി അലവികുട്ടി ഉല്‍ഘാടനം ചെയ്തു.    
   സി.കെ.പി അബ്ദുനാസര്‍, ശാജഹാന്‍ .കെ, അഷ്‌റഫ് പനപ്പടി, സി.കെ.മുസ്തഫ, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ച ഷാക്കിര്‍ ഇരുപത്തി അഞ്ച് വര്‍ഷം മുമ്പ്  രൂപീകരിച്ച ദര്‍ശന ക്ലബ്ബ് ഇന്നും മോങ്ങത്തിന്റെ കലാ കായിക സാംസ്കാരിക സേവന മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്നും, ദര്‍ശന പഴയ പ്രവര്‍ത്തകര്‍ തിരക്ക് പിടിച്ച ഈ പ്രവാസ ജീവിതത്തിനിടയിലും ഇവിടെ ഇങ്ങിനെ ഒരു കമ്മിറ്റി ഉണ്ടാക്കി പ്രവര്‍ത്തകന്‍‌മാരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും പറഞ്ഞ അദ്ധേഹം മോങ്ങത്തിന്റെ ചരിത്രത്തില്‍ ഇത് ദര്‍ശനക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കൂട്ടി ച്ചേര്‍ത്തു. സി.ശിഹാബ് ബാബുവും സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു. 
     ജോയിന്റ് സെക്രടറി സി ഉമ്മര്‍ കൂനേങ്ങല്‍ സ്വാഗതവും സ്പോര്‍ട്സ് കണ്‍‌വീനര്‍ സി.കെ.സമദ് നന്ദിയും പറഞ്ഞു. ഉം‌റ നിര്‍വ്വഹിക്കാനായി യു.എ.യിയില്‍ നിന്ന് വന്ന ദര്‍ശന യു.എ.ഇ കോഡിനേഷന്‍ കമ്മിറ്റി സെക്രടറി കെ.മുഹമ്മദ് ശരീഫ് എന്ന ഇണ്ണിക്കയും സ്വീകരണത്തിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവിചാരിതമായി യാത്ര വൈകിയതിനാല്‍ യോഗത്തിനെത്താന്‍ സാധിച്ചില്ല.   

ദില്‍‌ഷാദക്ക് സമ്മാന പെരുമഴ

         മോങ്ങം: ക്വിസ് മത്സരങ്ങളിലും മത്സര പരീക്ഷകളിലും വിജയ വെന്നിക്കൊടി പാറിച്ച് മോങ്ങത്തിന്റെ അഭിമാന താരകമായി മാറിയ ചേങ്ങോടന്‍   ദില്‍‌ഷാദ ഫാത്തിമക്കിത് സമ്മാന പെരുമഴക്കാലം. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് പഠന തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കുന്ന ദില്‍‌ഷാദ കേരളത്തില്‍ അങ്ങോളമിങ്ങോളം വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജ്ഞാനത്തിന്റെ ഉയരങ്ങള്‍ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിട്യൂറ്റ്  മലബാര്‍ മേഖലയിലെ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ മോങ്ങത്തിന്റെ സുവര്‍ണ്ണ താരം ദില്‍‌ഷാദ ഫാത്തിമ ഒന്നാം റാങ്കാണ് കരസ്ഥമാക്കിയത് . രണ്ട് വര്‍ഷത്തെ സൌജന്യ പ്ലസ് ടു റസിഡന്‍സിയല്‍ കോഴ്സിനും, സൌജന്യ മെഡിക്കല്‍ , എഞ്ചിനിയറിങ്ങ് കോച്ചിംഗിനും പുറമെ പതിനായിരം രൂപ സ്കോളര്‍ഷിപ്പും ഈ സ്ഥാപനം ദില്‍‌ഷാദക്ക് നല്‍കും. 
      കോഴിക്കോട് റൈസ് , ബാബാ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് സയന്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിയ ടാലന്റ് പരീക്ഷകളിലും ദില്‍‌ഷാദ ഒന്നാമതെത്തി. ഈ സ്ഥാപനങ്ങളില്‍ നിന്നും സൌജന്യ മെഡിക്കല്‍ എന്‍ഞ്ചിനിയറിങ്ങ് കോച്ചിംങ്ങും ക്യാഷ് അവാര്‍ഡുകളും ദിത്ഷാദക്ക് ലഭിക്കും. മലബാറിലെ പ്രശസ്ഥമായ പെരിന്തല്‍മണ്ണയിലെ എം ഇ എ എന്‍ഞ്ചിനിയറിങ് കോളേജ് “ദര്‍ശന്‍ 2012” ലിറ്റില്‍ ജീനിയസ് ആയി ദില്‍‌ഷാദയെ തിരഞ്ഞെടുത്തു. ആറായിരം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും പ്രശസ്ഥി പത്രവും ദില്‍‌ഷാദക്ക് ലഭിച്ചു.