മോങ്ങത്തിന്റെ അബുട്ടി

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
ഇത് അബുട്ടി.വെറും അബുട്ടി എന്ന് പറയുന്നതിനേക്കാള്‍ നല്ലത് മോങ്ങത്തിന്റെ സ്വന്തം കുരിക്കള്‍ അബുട്ടി എന്നതാവും ഉചിതം.ഒരു സാധാരണ ചുമട്ടു തൊഴിലാളിയായി മാത്രമല്ല അബുട്ടിയെ മോങ്ങത്തുകാര്‍ കാണുന്നത്.പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അബുട്ടിക്ക് അന്താരാഷ്ട്ര വിശയങ്ങളില്‍ വെക്തമായ ചില നിലപാടുകള്‍ ഉണ്ട്.അത് ആരുടെ മുമ്പിലും വെട്ടി തുറന്ന പറയുകയും ചെയ്യും അതാണ് നമ്മുടെ കുരിക്കള്‍ അബുട്ടി.ഇറാഖിന്റെയും സദ്ധാമിന്റെയും കടുത്ത പക്ഷക്കാരനായ അബൂട്ടിയാണ് ഇറാഖ് യുദ്ധകാലങ്ങളില്‍ സദ്ധാമിന്റെ നിലപാടുകള്‍ മോങ്ങത്ത് പ്രഖ്യാപിചിരുന്നത്. ദിവസവും എല്ലാ പത്രങ്ങളിലെയും അന്താരാഷ്ട്ര വാര്‍ത്തകള്‍ മാത്രം വായിക്കുന്ന അബുട്ടി ഒരു 22 കാരറ്റ് അമേരിക്കന്‍ വിരോധിയാണ്. സദ്ധാം ഹുസൈന്റെ മരണം ഉള്‍കൊള്ളാന്‍ ഇന്നും അബുട്ടിയുടെ മനസ്സ് തയ്യാറല്ല. മോങ്ങത്തെ ഒരു സാധാരണ ചുമട്ട് തൊഴിലാളിയാണങ്കിലും നിത്യവും ഫറോക്ക് പുഴയിലെ മീന്‍ പിടുത്തമാണ് അബുട്ടിയുടെ ഹോബി. മിക്ക ദിവസങ്ങളിലും കോമ്പലകളില്‍ കോര്‍ത്ത വലിയ മീനുകളുമായി വരുന്ന അബുട്ടി മോങ്ങത്തെ ഒരു പ്രഭാത കാഴ്‌ച്ചയാണ്. കടലില്‍ കക്ക പറിക്കുമ്പോള്‍ ജല കന്യകയെ കണ്ടതടക്കം ഒരു പാട് കഥകളുമായി വരുന്ന കുരിക്കള്‍ അബുട്ടി എല്ലാ മോങ്ങത്തുകാര്‍ക്കും സുപരിചിതനാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment