ഫുട്ബോളിനെ നെഞ്ചിലേറ്റിയവര്‍ അന്നത്തെ മോങ്ങത്തുകാര്‍

        “ആലുവ ലക്കിസ്റ്റാര്‍“  ആ പേര്  കേള്‍ക്കാന്‍ പോലും ഇന്ന് ഞാന്‍ ഇഷ്ടപെടുന്നില്ല. കുഞ്ഞു കാക്ക എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് അദ്ദേഹത്തിന്റെ ഫുട്ബോള്‍ അനുഭവം പങ്കുവെച്ച കൂട്ടത്തില്‍ ആലുവ   ലക്കിസ്റ്റാറിനെ കുറിച്ചും പരാമര്‍ശിച്ചത് വായിക്കാന്‍ ഇടയായപ്പോഴാണ്  മോങ്ങം ഫുട്ബോള്‍ ചരിത്രത്തിലെ ആ കറുത്ത ദിനം വീണ്ടും ഓര്‍മയില്‍ വന്നത്.
     83ല്‍ അരവങ്കര ടൂര്‍ണ്ണമെന്റില്‍ മോങ്ങത്തിന്റെ സ്വന്തം ടീം മോങ്ങത്ത്കാരല്ലാത്ത ഒരാളെ പോലും കളത്തില്‍ ഇറക്കാതെ പടപൊരുതി ഇറക്കുമതി കളിക്കാരുമായി വന്ന പല വമ്പന്‍ ടീമുകളേയും തോല്പിച്ചു സെമി ഫൈനല്‍ വരെ എത്തി. സെമിയിലെ എതിരാളികള്‍ അരിമ്പ്രക്ക് വേണ്ടി കേരളാ ടീമിന് വേണ്ടി ജേഴ്സിയണിഞ്ഞ ഉബൈദുള്ള സലിം അന്‍സാരി എന്നീ പ്രഗല്‍ഭ കളിക്കാരടങ്ങുന്ന അരീക്കോടിന്റെ ഫുള്‍ ടീമിനെയാണ് അവര്‍ ഇറക്കിയത്. ഈ വമ്പന്‍ ടീമിനോട് എതിരിടാന്‍ ഒരു ഫുട്ബോള്‍ പോരിശയും പറയാനില്ലാത്ത മോങ്ങത്തിനു വേണ്ടി വിനീതനായ ഈ ഞാനും ഇ.കെ മുഹമ്മദും സി.കെ ബീരാനും ഫോര്‍വേര്‍ഡും പരേതനായ വി.കെ ആദമാന്‍ , ഹംസ മാസ്റര്‍  ഔട്ട് ഇസ്ഹാക്ക്  സലിം മാസ്റ്റര്‍ എന്നിവര്‍ ബാക്കും കൂനേങ്ങല്‍ മാമ്മോട്ടി ഗോളിയുമായിട്ടായിരുന്നു നമ്മുടെ ടീം ഇറങ്ങിയിരുന്നത്. അന്ന് രണ്ടു പാദങ്ങളായിട്ട് നടന്ന സെമി ഫൈനലിന്റെ ഒന്നാം പാദത്തില്‍ കളി തീരാന്‍ കേവലം പത്തു മിനുട്ട് ബാക്കിയിരിക്കെ വഴങ്ങിയ ഒരു ഗോളിന് നമ്മള്‍ തോറ്റു. 
    പിറ്റേന്നു നടന്ന രണ്ടാം പാദ മത്സരത്തില്‍ കിളിക്കോട്ട് ബാപ്പുട്ടി അടക്കമുള്ള ചിലരുടെ നിര്‍ദ്ധേശ പ്രകാരമായിരുന്നു ടീമിനെ കൊണ്ട് വരാന്‍ തീരുമാനിച്ചത്. കുഞ്ഞു കാക്ക പറഞ്ഞത് പോലെ ഓളിക്കല്‍ കുഞ്ഞുവിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നില്ല പുറത്തെ കളിക്കാരെ കൊണ്ടുവന്നത്. യഥാര്‍ത്തത്തില്‍ പുറത്തു നിന്നും കളിക്കാരെ കൊണ്ട് വരുന്നതിനു  ഓളിക്കലിനു എന്നും എതിര്‍പ്പായിരുന്നു. മോങ്ങത്തെ കുട്ടികള്‍ കളിച്ചിട്ട് ജയിക്കണം എന്നതായിരുന്നു കുഞ്ഞുവിന്റെ നിര്‍ദ്ദേശം. രണ്ടാം സെമി നടക്കുന്ന ദിവസം മോങ്ങത്തെ  ആബാല വൃദ്ധം ജനങ്ങളും കാല്‍നടയായും ബസ്സിനും മറ്റുമായി കളിക്കാര്‍ എത്തുന്നതിന്റെ മുമ്പേ തന്നെ ഗ്രൌണ്ടില്‍  എത്തിയിരുന്നു. കളിക്കാര്‍  ഗ്രൌണ്ടില്‍ എത്തുമ്പോള്‍ ആര്‍ത്തിരമ്പുന്ന മോങ്ങത്ത്കാരെയാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. അന്നത്തെ മോങ്ങത്ത്കാര്‍ക്ക് ഫുട്ബോള്‍ എന്നാല്‍ ഒരു വികാരമായിരുന്നു ഏഴു വയസ്സുള്ള കുട്ടികള്‍ മുതല്‍ എഴുപതു വയസ്സുള്ളവര്‍ വരെ അന്ന് മോങ്ങത്തിന്റെ കളി കാണാനുണ്ടായിരുന്നു.  ഗ്രൌണ്ടില്‍ മോങ്ങം എന്നാ ഒരൊറ്റ വിജാരവും ഫുട്ബോളെന്ന ഒരൊറ്റ വികാരവും മാത്രം മനസ്സില്‍ കരുതി ആര്‍ത്തു വിളിക്കുന്ന മോങ്ങത്ത്കാരായിന്നു എന്നും എനിക്ക് പ്രചോദനം. 
 (നാളെ:- കണ്ണീരോടെ കളികളം വിട്ട കറുത്ത ദിനം)
    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment