പ്രായം മറന്ന് അല്‍ മജാല്‍ പുത്തന്‍ വീര്യവുമായി ചാണ്ടി

             
      പ്രായം ഹാഫ് സെഞ്ച്വറിയോളമായെങ്കിലും പന്ത് കണ്ടാല്‍ ചേങ്ങോടന്‍ കബീര്‍ ഹാജി ഇപ്പോഴും പതിനഞ്ചാം വയസ്സിലെ ആ ദാസപ്പന്‍ കബീറാണ്. എണ്‍പതുകളില്‍ മോങ്ങം ടൌണ്‍ ടീമിന്റെ ഉരുക്ക് മതിലായ സ്റ്റോപ്പര്‍ കബീര്‍ അവസരം കിട്ടിയാല്‍ ഒട്ടും സമയം പാഴാക്കാതെ എതിരാളിക്കിട്ട് പണി കൊടുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. അതിനാല്‍ തന്നെ സ്റ്റോപ്പറാണെങ്കിലും ഡിഫന്‍സില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത കബീര്‍ കളത്തിലിറങ്ങിയ ഏതാണ്ടെല്ലാ കളികളിലും ഒരു ഗോളെങ്കിലും തന്റെ ടീ‍മിന് വേണ്ടില്‍ ആ കറുത്ത കാലില്‍ നിന്ന് തൊടുത്ത് വിടാറുണ്ട്. പ്രവാസ ജീവിതം ഫുട്ബോളുമായി അല്‍‌പം അകന്നെങ്കിലും പഴയ വീറും വാശിയും ചടുലതയും ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് കബീര്‍ ചേങ്ങോടന്‍ കഴിഞ്ഞ ദിവസം ജിദ്ദയില്‍ മോങ്ങത്തെ പ്രവാസികള്‍ക്കായി ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തില്‍  പ്രകടമാക്കിയത്. 
         കബീറിന്റെ അന്നത്തെ സഹ കളിക്കാരന്‍ ബി.നാണിയും ഒട്ടും മോശമല്ലാത്ത ഫോമില്‍ തന്നെ കൂടെ ഉണ്ടായിരുന്നു. രണ്ടാം നിരയില്‍ നിന്ന് തൊണ്ണൂറുകളില്‍ മോങ്ങത്തിന് വേണ്ടി ജേഴ്സിയണിഞ്ഞ വാളപ്ര ഗഫൂറും ഓത്ത് പള്ളി ബാവയും കൂടി പുതിയ തലമുറയുടെ കൂടെ കളത്തില്‍ ഇറങ്ങിയപ്പോള്‍ അത് തലമുറകളുടെ സംഗമ വേദികൂടിയായി. കൌമാരത്തിലെ പൊടിമീശക്കാരനായി ഗള്‍ഫിലേക്ക് കടന്ന കോടാലി അബ്ദു‌റഹ്‌മാന്‍ കുട്ടിയെന്ന മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജിക്ക് ബാല്യത്തില്‍ നഷ്‌ടപെട്ട് കുട്ടിക്കാലം തിരിച്ച് കിട്ടിയ ദിനമായിരുന്നു ഈ കളിക്കളത്തില്‍. ഗ്രൌണ്ടും ഇസ്തിറാഹയും കണ്ട് മടങ്ങാം എന്ന് കരുതി അവിടെ എത്തിയ അല്‍ മജാല്‍ മറ്റുള്ളവരൊക്കെ ഗ്രൌണ്ടില്‍ പ്രാക്ടീസ് ചെയ്യുന്നത് കണ്ടപ്പോള്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് കളത്തിലിറങ്ങുകയായിരുന്നു. കളിയുടെ ആദ്യ മിനുട്ടുകളില്‍ ഗോള്‍ വലയം കാത്ത് അല്‍ മജാല്‍ രണ്ടാം പകുതിയില്‍ പ്രതിരോധ നിരയിലേക്ക് മാറിയപ്പോള്‍ വിസ്മയമകരമായ പ്രകടനമാണ് പുറത്തെടുത്തത്. 
     ഏറ്റവും സീനിയറായ പ്രവാസി  അല്‍ മജാല്‍ കളിയിലെ മുതിര്‍ന്ന താരമായും കഴിഞ്ഞ രണ്ട് മാസം മുമ്പ് ഗള്‍ഫിലെത്തിയ ചാണ്ടിച്ചന്‍ എന്ന അപര നാമത്തില്‍ അറിയ പെടുന്ന പോര്‍ട്ടര്‍ ഹമീദിന്റെ മകന്‍ സി.ഉമര്‍ പുതു തലമുറയെ പ്രതിനിധീകരിച്ചും കളി കളത്തില്‍ നിറഞ്ഞാടി. പതിനൊന്ന് മണിക്കാരംഭിച്ച കളി ഒരു മണിയോടെ സമാപിച്ചു. തുടര്‍ന്ന് ദര്‍ശന ക്ലബ്ബിന്റെ ഔദ്യോഗിക പാചകക്കാരന്‍ എം.പി.ശിഹാബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ നാടന്‍ ദമ്മ്‌ ബിരിയാണി വട്ടമിട്ട് ഇരുന്ന് കഴിച്ച് അവിടെ കൂടിയവര്‍ അതൊരു സ്നേഹ സംഗമമാക്കി. 
     ഫ്ലാറ്റ് ജീവിതത്തിന്റെ മതില്‍ കെട്ടില്‍ നിന്നും വിശാലമായ ഇസ്താറയില്‍ പാറി പറന്ന് നടന്ന കുട്ടികള്‍ ഓടിയും ചാടിയും കളിച്ചുല്ലസിച്ച് ഈ ദിനം ആസ്വാധകരമാക്കിയപ്പോള്‍ കുട്ടികളെയും കെട്ടിയോന്‍‌മാരെയും കളിക്കാന്‍ വിട്ട് കിട്ടിയ അവസരം സൊറ പറഞ്ഞ് തീര്‍ത്ത കുട്ടികളുടെ ഉമ്മമാര്‍ രാത്രി മൂന്ന് മണിയോടെ സംഗമം അവസാനിപ്പിക്കുമ്പോള്‍ പറഞ്ഞതിലും അപ്പുറം പറയാനിരിക്കുന്നു എന്ന ഭാവത്തില്‍ ബാക്കി അടുത്ത സംഗമത്തില്‍ പറയാമെന്നും പറഞ്ഞാണ് അവിടെ നിന്നും പിരിഞ്ഞത്.   

 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment