കണ്ണീരോടെ കളികളം വിട്ട കറുത്ത ദിനം


     അന്നത്തെ രണ്ടാം പാദ സെമി മത്സരം തുടങ്ങി ഏകദേശം എട്ടാം മിനുട്ടില്‍ കഴിഞ്ഞപ്പോള്‍ സി.കെ.ബീരാന്റെ പാസ്സില്‍ ഞാനടിച്ച ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുന്ന സമയത്താണ് “ ആലുവ ലക്കിസ്റ്റാറാണ്”    എന്നും പറഞ്ഞു ടീമിനെ കൊണ്ട് വരുന്നത്. അപ്പോഴേക്കും ഞങ്ങളെ ഒക്കെ കയറ്റി ഇവരെ ഇറക്കുകയും അഞ്ചു മിനുട്ട് കഴിഞ്ഞപ്പോഴേക്കും ഗോള്‍ മടക്കി പിന്നെ ഞങ്ങള്‍ കാണുന്നത് മോങ്ങത്തിന്റെ പോസ്റ്റിലേക്ക് തുടരെ തുടരെ നിറയൊഴിച്ചു കൊണ്ടിരിക്കുന്ന അരീക്കോടിന്റെ കളിക്കാരെയാണ്. നാല് ഗോള്‍ വഴങ്ങിയപ്പോള്‍ ഞാനും ഓളിക്കലും നാട്ടിലേക്ക് മടങ്ങി. നല്ല ഒരു ഫോമില്‍ നിന്ന ഞങ്ങളെ പെട്ടന്ന് പിന്‍‌വലിച്ച് ഇറക്കിയ ടീമിന്റെ ദുരവസ്ഥ കണ്ട്  ഗ്രൌണ്ടില്‍ നിന്നും കണ്ണീരോടെയാണ് ഞാന്‍ മടങ്ങിയത്. പിന്നെയാണറിഞ്ഞത്  പന്ത്രണ്ടെ ഒന്നിനു  മോങ്ങം അവിടെ മാനം കെട്ടു എന്ന്. 
   ഇതിനു മുമ്പോ ശേഷമോ മോങ്ങം ഇത്ര വലിയ ഒരു തോല്‍വി ഏറ്റു വാങ്ങിയിട്ടില്ല. എനിക്ക് അന്നും ഇന്നും തോന്നുന്നത് മോങ്ങത്തെ കുട്ടികള്‍ തന്നെ അന്ന് കളിച്ചിരുന്നെങ്കില്‍ ഫൈനലില്‍ കപ്പും കൊണ്ടേ നമ്മള്‍ പോരുമായിരുന്നുള്ളൂ എന്ന്. ഇപ്പോള്‍ ഇവിടുന്നു നാട്ടില്‍ ചെല്ലുമ്പോള്‍ പലരും അന്നത്തെ ആ ദയനീയ തോല്‍വിയെ പറ്റി പറയുമ്പോഴും ഞാനടിച്ച ആ ഗോളിനെ പുകഴ്ത്താന്‍ മറക്കാറില്ല. ടീമിനെ കൊണ്ട് വരുന്ന വിവരം രഹസ്യമാക്കി വെച്ചവര്‍ പറഞ്ഞ ഒരു വാക്കിനെ തമാശയാക്കി ആ തോല്‍‌വിക്ക് ശേഷം അന്ന് നാട്ടിലൊരു കളിയാക്കി പറച്ചിലുണ്ടായിരുന്നു  “മുണ്ടണ്ടണ്ണ്യാളെ ആലുവ ലക്കിസ്റ്റാറാണ്“ എന്ന്.
  അന്നത്തെ മോങ്ങത്ത് കാരുടെ പ്രധാന വിനോദം ഫുട്ബോള്‍ കളി കാണലായിരുന്നു വൈകുന്നേരമായാല്‍ കളിക്കാരും കാണികളും റെഡി ചെങ്ങര, തൃപ്പനച്ചി, പട്ടര്‍കടവ്, കോട്ടക്കല്‍ പുത്തൂര്‍, മഞ്ചേരി, കിഴിശ്ശേരി, കൊണ്ടോട്ടി, കോടങ്ങാട്, മൊറയൂര്‍, അത്താണിക്കല്‍ എന്നീ സ്ഥലങ്ങളിലൊക്കെ മോങ്ങം ടീം കളിക്കുകയും അതില്‍ പലതിലും ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ കളിക്കാര്‍ക്ക്‌ ആവേശം സ്വന്തം നാട്ടുകാരായ കാണികളായിരുന്നു. ആളുകള്‍ക്ക് കളികാണാന്‍ പോകാന്‍ സി.ടി.സുലൈമാനാജിയുടെ ലോറി ഫ്രീയായിട്ട് വിട്ടു തരലായിരുന്നു ഇവിടെ പ്രതേകം സ്മരിക്കേണ്ടതാണ്.
   കഴിഞ്ഞ അവധിക്ക് ഞാന്‍ നാട്ടിലുള്ളപ്പോള്‍ മൊറയൂര്‍ ടൂര്‍ണമെന്റില്‍ മോങ്ങത്തിന്റെ ടീമുണ്ട് എന്ന് കേട്ടപ്പോള്‍ കളി കാണാന്‍ പോയി.. ആ ടീമില്‍ പേരിനു പോലും ഒരു മോങ്ങത്ത്കാരനെ ഞാന്‍ കണ്ടില്ല. അപ്പോള്‍ സത്യത്തില്‍ എനിക്ക് സങ്കടവും ദേശ്യവുമാണ് തോന്നിയത്. മോങ്ങത്ത് ഇപ്പോള്‍ ഒരു  ഗ്രൌണ്ടില്ല എന്നത് ഒരു പരമാര്‍ഥമാണ് എങ്കിലും മോങ്ങത്ത് നല്ല കളിക്കാറുണ്ട്. അവരെ കോര്‍ത്തിണക്കി ഒരു നല്ല ടീമായി വാര്‍ത്തെടുക്കാനുള്ള ഒരു നേതൃത്വം ഇല്ല എന്നുല്ലാതാണ് സത്യം പണ്ട് ഓളിക്കല്‍ കുഞ്ഞു, അലവികുട്ടി ഹാജി, കൈനോട്ട് ബാപ്പുട്ടി കാക്ക, കോടിതൊടി ബാപ്പുട്ടിക്ക, സുലൈമാനാജി എന്നിവരെ പോലുള്ള ആള്‍ക്കാര്‍ ഉള്ളത് കൊണ്ട് അന്ന് മോങ്ങത്ത് നല്ല ഒരു ടീമുണ്ടായി. നമുക്ക് ശ്രമിച്ചാല്‍ ഇനിയും നല്ലൊരു ടീമിനെ ഉണ്ടാക്കാന്‍ കഴിയും അതിനുള്ള കളിക്കാര്‍ നമ്മുടെ പുതു തലമുറയില്‍ ഉണ്ട്. സ്വാര്‍ത്ഥതയും രാഷ്ട്രീയവും കലരാതെ നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവര്‍ ഒന്നിച്ച് നിന്ന് ഒന്നു ശ്രമിച്ചാല്‍ വീണ്ടും പുനര്‍ ജനിക്കും മോങ്ങം ഫുട്ബോളിനൊരു സുവര്‍ണ്ണകാലം. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment